Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2018 10:38 AM IST Updated On
date_range 26 Oct 2018 10:38 AM IST'തൊഴിൽ തൊഴിലാളിക്ക്' നയം നടപ്പാക്കണം -എ.ഐ.ടി.യു.സി
text_fieldsbookmark_border
കളമശ്ശേരി: നിർമാണമേഖലയിൽ തൊഴിൽ തൊഴിലാളിക്ക് എന്ന സർക്കാറിെൻറ പ്രഖ്യാപിത നയം ജില്ലയിൽ നടപ്പാക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് എ.ഐ.ടി.യു.സി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ നിർമാണ മേഖലയിൽ തൊഴിലാളികളെ നൽകുന്നതിൽ ചില ട്രേഡ് യൂനിയനുകൾ കങ്കാണി സ്വഭാവം പുലർത്തുകയാണ്. തൊഴിലുടമയുടെയും തൊഴിലാളികളുടെയും മധ്യവർത്തിയായി ചില ട്രേഡ് യൂനിയനുകളുടെ പ്രവർത്തനം മാറി. ഇതുവഴി അർഹതപ്പെട്ട തൊഴിലവസരങ്ങൾ പല മേഖലകളിലും നഷ്ടമാവുകയാണ്. കൊടിയ അഴിമതിയും തൊഴിൽ ചൂഷണവും ഈ മേഖലയിൽ നടമാടുന്നു. ഇതിനെതിെര പ്രക്ഷോഭം വളർത്തുമെന്ന് ജില്ല സമ്മേളനം പ്രഖ്യാപിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സെക്രട്ടറി എ.എൻ. രാജൻ, വൈസ് പ്രസിഡൻറ് പി.കെ. കൃഷ്ണൻ, എം.ടി. നിക്സൻ, കമല സദാനന്ദൻ എന്നിവർ സംസാരിച്ചു. കെ.കെ. അഷറഫ് പ്രസിഡൻറായും കെ.എൻ. ഗോപി സെക്രട്ടറിയായും 135 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തെരെഞ്ഞടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story