Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2018 10:33 AM IST Updated On
date_range 13 Oct 2018 10:33 AM ISTഉണക്ക മത്സ്യ മാർക്കറ്റിൽ നിന്നുള്ള മാലിന്യനീക്കം നിലച്ചു; ദുർഗന്ധം സഹിച്ച് നാട്ടുകാർ
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരത്തിലെ ഉണക്ക മത്സ്യ മാർക്കറ്റിൽ നിന്നുള്ള മാലിന്യനീക്കം നിലച്ചിട്ട് ദിവസങ്ങൾ പിന്നിട്ടതോടെ നാട്ടുകാർ ദുരിതത്തിലായി. ഈച്ചയും കൊതുകും പെരുകിയതിന് പുറമെ മലിനജലം റോഡിലേക്ക് ഒഴുകിയെത്തിയതോടെ പരിസരമാകെ ദുർഗന്ധവുമായി. കീച്ചേരി പടി - റോട്ടറി ബൈപാസ് റോഡിെൻറ ഓരത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാതെ ഇട്ടതോടെ ഇതിൽ നിന്നുള്ള മലിന ജലം റോഡിലേക്കാണ് ഒഴുകി എത്തുന്നത്. റോഡിെൻറ ഓരത്ത് നഗരസഭ പണി തീർത്ത താൽക്കാലിക ഷെഡിലാണ് മാർക്കറ്റ് പ്രവർത്തിച്ചുവരുന്നത്. മൊത്തക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർക്ക് എത്തുന്ന മത്സ്യം പൊതിഞ്ഞ് വരുന്ന ഓല കൂടുകളും പായും മറ്റുമാണിവിടെ കുന്നുകൂടി കിടക്കുന്നത്. ദിവസവും നഗരസഭ നീക്കം ചെയ്തു വന്നിരുന്ന മാലിന്യനീക്കം കുറെ നാളുകൾക്ക് മുമ്പ് കുടുംബശ്രീക്ക് കൈമാറിയിരുന്നു. ഇവരും മാലിന്യ നീക്കം കാര്യക്ഷമമായി ചെയ്തിരുന്നു. മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൂലിത്തർക്കം ഉടലെടുത്തതോടെയാണ് മാലിന്യനീക്കം നിർത്തിവെക്കാൻ കാരണമെന്നാണ് സൂചന. തർക്കം പരിഹരിച്ച് മാലിന്യനീക്കം വേഗത്തിലാക്കിയിെല്ലങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story