Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:02 AM IST Updated On
date_range 6 Sept 2018 11:02 AM ISTവിദ്യാര്‍ഥിനിയുടെ മുങ്ങി മരണം: അന്വേഷണം സി.ബി.െഎക്ക്
text_fieldsbookmark_border
െകാച്ചി: ആലപ്പുഴ കൈതവനത്തെ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ ക്യാമ്പില്‍ പങ്കെടുക്കാെനത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയ വെള്ളത്തില്‍ മുങ്ങി മരിക്കാനിടയായ കേസിൽ സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റ് കോടതിയില്‍ നൽകിയ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എത്രയും വേഗം ഏറ്റെടുക്കണമെന്ന് സി.ബി.െഎ ഡയറക്ടറോടും ഇൻസ്പെക്ടർ ജനറലിനോടും നിർദേശിച്ച കോടതി നിയമപരമായി അന്വേഷണം നടത്താനാവശ്യമായ ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കാനും ഉത്തരവിട്ടു. ശ്രേയയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈകോടതി നിര്‍ദേശപ്രകാരം മജിസ്ട്രേറ്റിെൻറ നിരീക്ഷണമോ ആഭ്യന്തര വകുപ്പ് തീരുമാനപ്രകാരം സി.ബി.ഐ അന്വേഷണമോ നടക്കാത്തത് ചോദ്യം ചെയ്ത് ആലപ്പുഴ കളര്‍കോട് സ്വദേശി വേണുഗോപാലന്‍ നായര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ആലപ്പുഴ കൃപാഭവന്‍ ലഹരിവിമോചന കേന്ദ്രത്തില്‍ വ്യക്തിത്വ വികസന ക്ലാസില്‍ പങ്കെടുക്കാനെത്തിയ കൈതവന ഏഴരപ്പറമ്പില്‍ ബെന്നിയുടെ മകള്‍ ശ്രേയയെ 2010 ഓക്ടോബര്‍ 17ന് പുലര്‍ച്ച വളപ്പിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സെൻറ് ആൻറണീസ് ഗേള്‍സ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story