Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 10:38 AM IST Updated On
date_range 6 Sept 2018 10:38 AM ISTജാമ്യത്തിലിറങ്ങിയ അജ്മീർ സ്ഫോടനക്കേസ് പ്രതിക്ക് ജന്മനാട്ടിൽ വരവേൽപ്
text_fieldsbookmark_border
ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് സ്വീകരണമൊരുക്കിയത് ബറൂച്: മൂന്നുപേർ കൊല്ലപ്പെട്ട പ്രമാദമായ 2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ഗുജറാത്തിലെ ജന്മനാട്ടിൽ സ്വീകരണം. ഭവനേഷ് പേട്ടൽ എന്ന പ്രതിക്കാണ് ഞായറാഴ്ച നിരവധിപേർ പെങ്കടുത്ത വരവേൽപ് ഒരുക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇയാൾക്ക് രാജസ്ഥാൻ ഹൈകോടതി ജാമ്യമനുവദിച്ചത്. ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി നടന്നത്. അജ്മീറിൽനിന്ന് ജന്മസ്ഥലമായ ബറൂചിലെത്തിയ പ്രതിയെ വരവേൽക്കാൻ ബി.ജെ.പി ഭരിക്കുന്ന നഗരസഭ പ്രതിനിധികളടക്കമെത്തി. നഗരസഭ പ്രസിഡൻറായ സുർഭി തമകുവാലയും സന്നിഹിതനായിരുന്നു. ഭവനേഷ് ചെറുപ്പം മുതൽ ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തനും ഭാരിവാഹിയുമായിരുന്നെന്ന് ദക്ഷിണ ഗുജറാത്തിലെ വി.എച്ച്.പി വക്താവ് വിറാൽ ദേശായ് പറഞ്ഞു. കേസിൽ ഇയാൾക്കും കൂട്ടുപ്രതിയായ ദേവേന്ദ്ര ഗുപ്തക്കും 2017മാർച്ചിൽ വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story