Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 10:33 AM IST Updated On
date_range 6 Sept 2018 10:33 AM ISTനോവൽ അപമാനകരമെന്ന് ഹരജിക്കാരൻ
text_fieldsbookmark_border
ന്യൂഡൽഹി: 'അഭിമാനബോധമുള്ള ഒരു ഹിന്ദു'വെന്ന വിശേഷണത്തോടെയാണ് ഡൽഹി നിവാസിയായ എൻ. രാധാകൃഷ്ണൻ 'മീശ' നോവലിനെ കോടതിയിൽ ചോദ്യം ചെയ്തത്. ക്ഷേത്രങ്ങളിലെ ബ്രാഹ്മണ പൂജാരിമാരെ ജാതീയമായും വംശീയമായും ചളിവാരി എറിയുന്ന നോവലിലെ ചില ഭാഗങ്ങൾ നീക്കണം. സ്ത്രീകളെ ലൈംഗികാവശ്യത്തിനുള്ള വസ്തുക്കൾ മാത്രമായി കാണുന്നതാണ് നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം. ഇത് ആൾക്കൂട്ട അതിക്രമത്തിന് തീ കൊളുത്താൻ പര്യാപ്തമാണ് -ഹരജിക്കാരെൻറ പ്രധാന വാദമുഖങ്ങൾ ഇവയായിരുന്നു. കേരള സർക്കാർ നിസ്സംഗത പാലിക്കുകയാണ്. സൽമാൻ റുഷ്ദിയുടെയോ തസ്ലിമ നസ്റിെൻറയോ ബൗദ്ധിക രചനകൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൾപോലും ഹരീഷിനെ പിന്തുണക്കുന്നത് ഹിന്ദു ഭൂരിപക്ഷത്തിെൻറ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ നോവലിെൻറ മൂന്നു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, വിവാദ പ്രതിഷേധങ്ങളെ തുടർന്ന് നോവല്‍ വാരികയില്‍ നിന്നു പിന്‍വലിച്ചു. പിന്നാലെ നോവല്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുകയും വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. എഴുത്തുകാരന്‍ എസ്. ഹരീഷിനും കുടുംബത്തിനും നേര്‍ക്ക് വലിയ ഭീഷണികള്‍ വരെ ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story