Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 11:11 AM IST Updated On
date_range 26 May 2018 11:11 AM ISTപാർലമെൻറ് തെരഞ്ഞെടുപ്പില്‍ കര്‍ണാടക ആവര്‍ത്തിക്കും ^എ.കെ. ആൻറണി
text_fieldsbookmark_border
പാർലമെൻറ് തെരഞ്ഞെടുപ്പില്‍ കര്‍ണാടക ആവര്‍ത്തിക്കും -എ.കെ. ആൻറണി കൊച്ചി: അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ മതേതര ശക്തികളെ ഒരുമിപ്പിച്ച് കർണാടക ആവർത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. 2014ലെ അബദ്ധം 2019ൽ സംഭവിക്കില്ല. ഒറ്റക്കുള്ള തിരിച്ചുവരവിന് കാത്തിരുന്നാൽ ഇന്നത്തെ സാഹചര്യത്തിൽ രാജ്യംതന്നെ ഇല്ലാതാകും. ബി.ജെ.പിക്കെതിരെ മതേതര ശക്തികളെ ഒരുമിപ്പിക്കുന്ന ചുമതലയാണ് കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. അതോടെ, മോദിയുടെ പതനം പൂർണമാകുമെന്നും ആൻറണി പറഞ്ഞു. 1957ൽ കേരളത്തിലുണ്ടായ സെൽ ഭരണത്തിെൻറ അവസ്ഥയെക്കാൾ ഭയാനകമാണ് ഇന്ന് രാജ്യത്തിെൻറ പൊതു അവസ്ഥ. എറണാകുളം ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡോ. ഹെൻട്രി ഓസ്റ്റിൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ എന്നത് ഒരു സാങ്കേതിക പദം മാത്രമാണ്. രാജ്യത്തിെൻറ ഭരണം നടത്തുന്നത് ആർ.എസ്.എസാണ്. താക്കോൽ സ്ഥാനങ്ങളെല്ലാം ആർ.എസ്.എസുകാർ കൈയടക്കിക്കഴിഞ്ഞു. ഭിന്നിപ്പിച്ചുഭരിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. രാജ്യത്ത് ജാതിയുടെയും മതത്തിെൻറയും പേരിലുള്ള അകല്‍ച്ച ഇതിലൂടെ വര്‍ധിച്ചു. ഇത് മനസ്സിലാക്കിയാണ് കർണാടകയിൽ കോൺഗ്രസ് നേതൃത്വം സന്ദർഭത്തിനൊത്ത് പ്രവർത്തിച്ചത്. ഇത് കർണാടകയിൽ അവസാനിക്കുന്നില്ലെന്നും ആൻറണി കൂട്ടിച്ചേർത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി യു.ഡി.എഫ് എം.പിമാരെ ഡല്‍ഹിയിലേക്ക് അയക്കണം. പ്രാദേശികമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് വിട്ടുകളഞ്ഞ് ഐക്യപ്പെടണം. കസേരയും സ്ഥാനങ്ങളും ഒരിക്കലും സ്ഥിരമല്ല. സ്ഥാനങ്ങള്‍ എന്നും കൂടെക്കാണും എന്ന് കരുതി തലക്കനം കൂട്ടിയാല്‍ ദുഃഖിക്കേണ്ടി വരും. സ്ഥാനമാനങ്ങൾ വഹിച്ചശേഷം ഒരു സാധാരണക്കാരനെപ്പോെല സമൂഹത്തിൽ ഇറങ്ങി നടന്ന വ്യക്തിയായിരുന്നു ഹെൻട്രി ഓസ്റ്റിൻ. അദ്ദേഹത്തെപ്പോലെ ജീവിക്കാന്‍ പുതുതലമുറ നേതാക്കൾക്ക് കഴിയുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, കെ. എൽ. മോഹനവര്‍മ, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസേൻറഷന്‍, ലൂഡി ലൂയിസ്, എൻ. വേണുഗോപാല്‍, മാത്യു കുഴൽനാടൻ, ആശ സനിൽ, വല്‍സല പ്രസന്നകുമാര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story