Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 11:02 AM IST Updated On
date_range 4 May 2018 11:02 AM ISTവിജ്ഞാപനം പുറപ്പെടുവിച്ചു; ഇനി 25 നാൾ
text_fieldsbookmark_border
ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പ്രചരണം ചൂടുപിടിച്ചു. തെരഞ്ഞെടുപ്പിന് കേവലം 25 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പ്രമുഖ മുന്നണി സ്ഥാനാർഥികൾ പ്രചാരണം സജീവമാക്കി. വ്യാഴാഴ്ച രാവിലെ വരണാധികാരിയായ ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസിൽ വിജ്ഞാപനം പതിച്ചതോടെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കമായി. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള ഏഴിനും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ഒമ്പതിനും നാമനിർദേശപത്രിക സമർപ്പിക്കും. ആദ്യദിനത്തിൽ സ്ഥിരം സ്ഥാനാർഥിയാവുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്യുന്ന സേലം സ്വദേശി ഡോ. പദ്മരാജൻ മാത്രമാണ് പത്രിക സമർപ്പിച്ചത്. ആം ആദ്മി പാർട്ടി സ്ഥാനാർഥി രാജീവ് പള്ളത്ത്, എസ്.യു.സി.െഎ സ്ഥാനാർഥി മധു ചെങ്ങന്നൂർ, രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി ജിജി പുന്തല എന്നിവരാണ് പ്രചാരണരംഗത്ത് സജീവമായവർ. ഇവർ എന്നാണ് പത്രിക സമർപ്പിക്കുന്നതെന്ന് വ്യക്തമല്ല. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് പത്രിക സമർപ്പണത്തിന് സമയം. 10 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 11ന് വരണാധികാരിയുടെ കാര്യാലയത്തിൽ നടത്തും. 14ന് വൈകീട്ട് മൂന്നുവരെ നാമനിർദേശ പത്രികകൾ പിൻവലിക്കാം. 28നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണൽ നടത്തും. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് അവസാനദിവസം ജൂൺ രണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story