Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:35 AM GMT Updated On
date_range 20 March 2018 5:35 AM GMTഎെൻറ കവിതകൾ പഠിപ്പിക്കരുത്, ഗവേഷണവും വേണ്ട -ചുള്ളിക്കാട്
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും തെൻറ കവിതകൾ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. പാഠ്യപദ്ധതികളിൽനിന്ന് ഇവ ഒഴിവാക്കണം. തെൻറ രചനകളെക്കുറിച്ച് ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങൾക്കുവേണ്ടി കവിതകളെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവും കഴിവും ഇല്ലാത്തവർ അധ്യാപകരാകുന്ന സ്ഥിതിയാണ്. കോഴയുടെയും ജാതി-മത, രാഷ്ട്രീയ സ്വാധീനം തുടങ്ങിയവയുടെയും അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇവർ അക്ഷരത്തെറ്റും വ്യാകരണവും പരിശോധിക്കാതെ വാരിക്കോരി മാർക്കുകൊടുത്ത് വിദ്യാർഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തെൻറ തീരുമാനം. ആരെങ്കിലും പഠിപ്പിക്കണമെന്നോ ഗവേഷണം ചെയ്യണമെന്നോ വിചാരിച്ച് എഴുതിയതല്ല കവിതകൾ. സമാനഹൃദയരായവർ വായിക്കാൻ എഴുതിയതാണ്. കല്യാണം കഴിച്ചയച്ച മകളെ ഭർത്താവ് വേശ്യാലയത്തിലേക്ക് അയക്കുന്നത് കാണുന്ന അച്ഛെൻറ വേദനയാണ് താനിപ്പോൾ അനുഭവിക്കുന്നത്. തെൻറ കവിതകൾ ഇനി ഒരിക്കലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. മുമ്പ് നൽകിയതിൽ ഖേദിക്കുന്നു. 50 വർഷമായി കവിത എഴുതുന്ന താൻ ഇന്നേവരെ സാഹിത്യത്തിെൻറ പേരിൽ ഒരുപുരസ്കാരവും സ്വീകരിച്ചിട്ടിെല്ലന്നും ചുള്ളിക്കാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story