Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 10:59 AM IST Updated On
date_range 18 March 2018 10:59 AM ISTആക്രമിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥിയെ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ സന്ദർശിച്ചു
text_fieldsbookmark_border
അരൂർ: എഴുപുന്നയിലെ ആക്രമിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി ഹൈമവതിയെ ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ സന്ദർശിച്ചു. എഴുപുന്ന പഞ്ചായത്ത് 16ാം വാർഡ് ഉപതെരഞ്ഞെടുപ്പിനിടെ ആക്രമണത്തിനിരയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയാണ് ഹൈമവതി. അടിയന്തരമായി മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല പട്ടികജാതി-വർഗ ഓഫിസർക്ക് അദ്ദേഹം നിർദേശം നൽകി. നീതി കിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പട്ടികജാതി കമീഷൻ സീനിയർ ഇൻെവസ്റ്റിഗേറ്റർ ധന്യ, പട്ടികജാതി മോർച്ച (ബി.ജെ.പി) സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. പുരുഷോത്തമൻ, ബി.ജെ.പി അരൂർ നിയോജക മണ്ഡലം പ്രസിഡൻറ് പെരുമ്പളം ജയകുമാർ, ജനറൽ സെക്രട്ടറി സി. മധുസൂദനൻ, എ.ബി. ഷാജി, എസ്. ദിലീപ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. എഴുപുന്നയിലെ പട്ടികജാതി കോളനിയും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story