Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 4:59 AM GMT Updated On
date_range 12 March 2018 4:59 AM GMTമണ്ണിൽ പുതഞ്ഞ് വൈപ്പിൻ തീരദേശ പാത
text_fieldsbookmark_border
എടവനക്കാട്: കനത്ത വേലിയേറ്റത്തിൽ കടൽ മണ്ണടിഞ്ഞ് വൈപ്പിൻ തീരദേശ പാതയിലൂടെയുള്ള സഞ്ചാരം ദുഷ്കരമായി. ശക്തിയേറിയ തിരയിൽ കടൽ സംരക്ഷണഭിത്തിക്കിടയിലൂടെയും മുകളിലൂടെയും അടിച്ചുകയറുന്ന മണ്ണ് നീക്കം ചെയ്യാനാവാതെ അധികൃതരും കുഴങ്ങുകയാണ്. എടവനക്കാട് കൂട്ടുങ്ങൽചിറ കടപ്പുറത്ത് യാത്ര തീർത്തും അസാധ്യമായി. അപൂർവം ചെറുപ്പക്കാർ സാഹസികമായി ഇരുചക്ര വാഹനങ്ങൾ തള്ളി നീക്കിക്കൊണ്ട് പോകുന്നതൊഴിച്ചാൽ ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്. മേഖലക്ക് തെക്കും വടക്കും ഭാഗങ്ങളിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കി പാതക്കിരുവശവും തള്ളി. ചിലയിടങ്ങളിൽ രണ്ടാൾ പൊക്കത്തിൽ മണ്ണുണ്ട്. പത്തടി ഉയരത്തിലുള്ള കടൽ സംരക്ഷണഭിത്തി മണ്ണ് നിറഞ്ഞ് മൂടിയ നിലയിലാണ്. ഈ മണൽത്തിട്ട ഒരളവോളം തിരയെ തടഞ്ഞുനിർത്തുന്നതു മൂലം പാതയിൽ വീണ്ടും മണ്ണടിയുന്നതിന് ശമനമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തീരദേശ പാത പുനർനിർമാണം ആരംഭിക്കാനിരിക്കെ അധികൃതരും ആശങ്കയിലാണ്. കൂടുതൽ മണ്ണടിയുന്നിടങ്ങളിൽ മണ്ണ് നിലനിർത്തി മുകളിൽ പാത നിർമാണം നടത്താനും പദ്ധതി തയാറാക്കുന്നതായി വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story