Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:44 AM GMT Updated On
date_range 10 March 2018 5:44 AM GMTരോഗിയായ മകനുള്ള നഴ്സിന് പകൽ ജോലിചെയ്യാൻ അവസരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: സെറിബറൽ പാഴ്സി രോഗം ബാധിച്ച മകനുള്ള സ്റ്റാഫ് നഴ്സിന് പകൽ ജോലിചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ 22 വർഷമായി ജോലിചെയ്യുന്ന നഴ്സിെൻറ ജോലിസമയം പകലാക്കി നൽകാൻ നിർദേശം നൽകണമെന്നാണ് കമീഷൻ ജില്ല ലേബർ ഓഫിസർക്ക് ഉത്തരവ് നൽകിയത്. രോഗബാധിതനായ മകന് ആഹാരം കഴിക്കാനോ സംസാരിക്കാനോ കഴിയില്ല. മാനുഷികപരിഗണന നൽകി നൈറ്റ് ഡ്യൂട്ടി ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. കുട്ടിയെ പരിചരിക്കേണ്ട ബാധ്യത ഹരജിക്കാരിക്കുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. കുട്ടിയെ നോക്കാൻ ജോലി ഉപേക്ഷിച്ചാൽ സാമ്പത്തികബുദ്ധിമുട്ടുണ്ടാകും. പരാതിക്കാരിയുടെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് പകൽ ഡ്യൂട്ടി ചെയ്യാൻ സാഹചര്യമൊരുക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story