Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:12 AM GMT Updated On
date_range 5 March 2018 5:12 AM GMTആലുവയിൽ വീണ്ടും മോഷണം; പത്ത് പവൻ സ്വർം കവർന്നു
text_fieldsbookmark_border
ഒന്നര മാസം മുമ്പ് 100 പവൻ കവർന്ന കേസിലെ പ്രതികളെ കണ്ടെത്താനായിട്ടില്ല ആലുവ: വിവാഹ നിശ്ചയ ദിവസം രാത്രി വീട്ടിൽ മോഷണം. 10 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്നു. ആലുവ ഫ്രൻഡ്ഷിപ് റോഡിൽ മംഗലപ്പിള്ളി വീട്ടിൽ റാണി ഫ്രാൻസിസിെൻറ വീട്ടിൽ ഞായറാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. വീടിെൻറ ടെറസിനോട് ചേർന്ന വാതിൽ തുറന്ന് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഉറങ്ങിക്കിടന്ന റാണിയുടെ മാലയും മകൾ അണിഞ്ഞിരുന്ന പാദസരവും കവരുകയായിരുന്നു. മേശ വലിപ്പിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടാവ് എടുത്തു. ശബ്ദം കേട്ട് റാണി ഉറക്കമുണർന്നതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. പൊലീസ് എത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ശനിയാഴ്ച റാണിയുടെ മകളുടെ വിവാഹ നിശ്ചയമായിരുന്നു. റാണിക്ക് രണ്ട് ആൺ മക്കൾ കൂടിയുണ്ട്. അവർ മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ടെറസിനോട് ചേർന്ന വാതിലിെൻറ പൂട്ടിനൊന്നും കേടുപാടുകളില്ല. അതിനാൽ വാതിൽ വീട്ടുകാർ അടക്കാൻ മറന്നതാണെന്നാണ് കരുതുന്നത്. ആലുവ സി.ഐ വിശാൽ ജോൺസെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഒന്നര മാസം മുമ്പ് ആലുവ തോട്ടുമുഖത്ത് വീട്ടിൽനിന്നും 100 പവൻ സ്വർണം കവർച്ച ചെയ്ത പ്രതികളെ കണ്ടെത്താൻ അന്വേഷണം നടന്നുവരവേയാണ് നഗരത്തിൽ വീണ്ടും കവർച്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story