Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:12 AM GMT Updated On
date_range 5 March 2018 5:12 AM GMTബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനാവില്ല ^എ.എ.പി
text_fieldsbookmark_border
ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനാവില്ല -എ.എ.പി ചെങ്ങന്നൂര്‍: ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് സാധിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് എം.പി. ബി.ജെ.പിയെ അക്രമം കൊണ്ട് പ്രതിരോധിക്കുക എന്നതാണ് സി.പി.എം രീതി. ഇത് വന്‍ പരാജയമാണെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. ഫാഷിസ്റ്റ് പാര്‍ട്ടിയായ ബി.ജെ.പിയെ സ്നേഹത്തിെൻറ രാഷ്ട്രീയം കൊണ്ട് പരാജയപ്പെടുത്തിയവരാണ് തങ്ങള്‍. ഡല്‍ഹിയില്‍ അത് തെളിയിച്ചതുമാണ്. ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരെൻറ അക്കൗണ്ടിലേക്ക് 15 ലക്ഷം വരുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ട് 15 പൈസപോലും ആര്‍ക്കും ലഭിച്ചില്ല. രണ്ട് കോടി തൊഴില്‍ അവസരം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയതിന് പിന്നാലെ ഇന്ത്യയിലെ 84 ശതമാനം തൊഴില്‍ അവസരങ്ങള്‍ നഷ്ടമായി. മതനിരപേക്ഷതയുടെ ശത്രുക്കളാണ് ബി.ജെ.പി. ചെങ്ങന്നൂരില്‍ എ.എ.പി നടത്തിയ ജനഹിത പരിശോധനയില്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിര്‍ത്തി മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോംനാഥ് ഭാരതി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഗിരീഷ് ചൗദരി, സി.ആര്‍. നീലകണ്ഠന്‍, ബിഷപ് ഡോ. കെ.ജെ. സാമുവേല്‍, പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിൻ, രാജീവ് പള്ളത്ത്, റോയി മുട്ടാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story