Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2018 11:14 AM IST Updated On
date_range 15 Jun 2018 11:14 AM ISTചെങ്ങന്നൂർ നഗരസഭയിൽ ഉദ്വേഗ ജനകമായ നിമിഷങ്ങൾ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ വീണ്ടും വൈസ് ചെയർപേഴ്സൻ
text_fieldsbookmark_border
ചെങ്ങന്നൂർ: ഉച്ചക്ക് രണ്ടുമണിക്ക് നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ വൈസ് ചെയർപേഴ്സണായി അധികാരമേറ്റെടുക്കും വരെ ചെങ്ങന്നൂർ നഗരസഭയിൽ ഉദ്വേഗജനകമായ രംഗങ്ങളാണ് അരങ്ങേറിയത്. അത്യന്തം സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നാല് മണിക്കൂർ നേരം നീണ്ടുനിന്ന നടപടിക്രമങ്ങൾ നഗരസഭ വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിനെ ഒാരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. ത്രികോണ മത്സരത്തിൽ യു.ഡി.എഫിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ വീണ്ടും വിജയിച്ച് പഴയ പദവിയിൽ എത്തിയത് വിധിയുടെ വിളയാട്ടമായിരുന്നു. പാർട്ടി ധാരണപ്രകാരം ഒരുമാസം മുമ്പ് സ്ഥാനം ഒഴിയുേമ്പാൾ വീണ്ടും അതേ കസേരയിൽ തിരിച്ചെത്തുമെന്ന് കുഞ്ഞൂഞ്ഞമ്മയോ നാട്ടുകാരോ ഒരിക്കലും കരുതിയിരുന്നില്ല. പകരക്കാരിയായി നിശ്ചയിച്ചിരുന്ന വത്സമ്മ എബ്രഹാം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ചതായുള്ള ഫോൺ സംഭാഷണം പ്രചരിച്ചതിനെ തുടർന്നുണ്ടായ വിവാദമാണ് പെെട്ടന്നുള്ള രാഷ്ട്രീയ തീരുമാനത്തിന് കാരണം. നിശ്ചയിച്ചിരുന്ന സമയപരിധി കഴിഞ്ഞിട്ടും യു.ഡി.എഫിെൻറ നാമനിർദേശ പത്രിക സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ഇടത് കൗൺസിലർമാർ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും വരണാധികാരിയുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്തത് സംഘർഷാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരും എത്തിയതോടെ സ്ഥിതി കൈവിട്ടുപോകുമെന്ന അവസ്ഥ സംജാതമായി. ചട്ടപ്രകരം നാമനിർദേശ പത്രിക സ്വീകരിക്കുന്നതിന് സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫും രംഗത്ത് എത്തിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഇതേ തുടർന്ന് 11.30ന് ആർ.ഡി.ഒയും സംഘവും സെക്രട്ടറിയുടെ ചേംബറിലേക്ക് മടങ്ങി. 12ന് കൂടുതൽ പൊലീസ് സേനയുമായി എത്തിയാണ് തുടർ നടപടികൾ പുനരാരംഭിച്ചത്. എൽ.ഡി.എഫ് അംഗങ്ങൾ തങ്ങളുടെ പ്രതിഷേധവുമായി വീണ്ടും വേദിക്ക് മുന്നിലെത്തി. കൈയേറ്റത്തിെൻറ വക്കിൽ എത്തിയപ്പോൾ പൊലീസ് കൗൺസിലർമാരെ തടഞ്ഞ് വരണാധികാരിക്ക് സംരക്ഷണമൊരുക്കി. പകുതിയിലധികം അംഗങ്ങളുടെ പിന്തുണ ആർക്കും ലഭിക്കാത്തതിനാൽ കുറഞ്ഞ വോട്ട് ലഭിച്ച എൻ.ഡി.എ സ്ഥാനാർഥിയെ ഒഴിവാക്കി രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തി. ഇതോടെ എൻ.ഡി.എ അംഗങ്ങൾ കൗൺസിൽ ഹാൾ വിട്ടുപോയി. വോട്ടെടുപ്പിൽ ആദ്യം കിട്ടിയതുപോലെ 12, ഒമ്പത് എന്നിങ്ങനെ ഇരുവർക്കും വോട്ട് കിട്ടി. കുഞ്ഞുഞ്ഞമ്മയെ ആർ.ഡി.ഒ വിജയിയായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story