Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 11:17 AM IST Updated On
date_range 13 Jun 2018 11:17 AM ISTപാവപ്പെട്ടവരുടെ 'ചങ്ക് ബ്രോ'യായി കലക്ടർ സുഹാസ്
text_fieldsbookmark_border
*ജനറൽ ആശുപത്രിയിലെ സന്ദർശനത്തിൽ പ്രതീക്ഷ ആലപ്പുഴ: ആദിവാസികളും ദരിദ്ര പിന്നാക്ക വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലയുടെ ഭരണച്ചുമതല സ്തുത്യർഹമായി നിർവഹിച്ച അനുഭവസമ്പത്തുമായി ആലപ്പുഴയിൽ ചുമതലയേറ്റ പുതിയ കലക്ടർ എസ്. സുഹാസ് പുതിയ കർമമണ്ഡലത്തിലും തെൻറ ൈകയൊപ്പ് ചാർത്തുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 61 വയസ്സ് പിന്നിടുന്ന ആലപ്പുഴ ജില്ലയുടെ 50ാമത്തെ കലക്ടറായി കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ സുഹാസ് ആദ്യദിനം മുതൽ സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുവരുകയാണ്. ജനകീയ കലക്ടർ എന്ന പേരെടുത്ത ടി.വി. അനുപമയുടെ പിൻഗാമിയായി ചുമതലയേറ്റ സുഹാസിെൻറ ഇടപെടലുകൾ ജനമനസ്സുകളിൽ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. തീരദേശ ജില്ലയിലെ കടലോര മേഖലയിലെ നീറുന്ന പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട കലക്ടർ ചൊവ്വാഴ്ച രാവിലെതന്നെ ആലപ്പുഴ ജനറൽ ആശുപത്രി സന്ദർശിക്കാൻ സമയം കണ്ടെത്തി. ആശുപത്രിയിലെ ഓരോ വാർഡിലും മുറികളിലുമെത്തി കലക്ടർ രോഗികളോടും ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശൗചാലയങ്ങളിലെ പോരായ്മകളടക്കം കലക്ടറോട് മടിയേതുമില്ലാതെ തുറന്നുപറയാൻ രോഗികൾക്ക് സാധിച്ചു. കൂട്ടിരിപ്പുകാരോടും കലക്ടർ ലഭ്യമാകുന്ന സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചു. ചുരുക്കത്തിൽ പാവപ്പെട്ടവരുടെ 'ചങ്ക് ബ്രോ'യായി കലക്ടർ സുഹാസ് മാറിയിരിക്കുകയാണ്. മഴക്കാലം മുൻനിർത്തി പകർച്ചവ്യാധികൾ വേഗം പടർന്നുപിടിക്കുന്ന ജില്ലയെന്നത് കണക്കിലെടുത്താണ് ആലപ്പുഴ ആശുപത്രി സന്ദർശിച്ചതെന്ന് കലക്ടർ വ്യക്തമാക്കി. രാവിലെ 10ഒാടെ ആശുപത്രിയിൽ എത്തിയ കലക്ടർ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. കിടക്കകളുടെ എണ്ണം, പ്രാഥമിക സൗകര്യങ്ങൾ, മരുന്നുലഭ്യത എന്നിവ സംബന്ധിച്ച് ഡോക്ടർമാരുമായും നഴ്‌സ്മാരുമായി ആശയവിനിമയം നടത്തി. ഡി.എം.ഒ ഓഫിസിൽ നടന്നുകൊണ്ടിരുന്ന ഡോക്ടർമാരുടെ പ്രതിമാസ കോൺഫറൻസിനെ അഭിസംബോധന ചെയ്തു. മഴക്കാലമായതിനാൽ ഡെങ്കിയുൾപ്പെടെയുള്ള രോഗഭീഷണി ജില്ലയിൽ നിലനിൽക്കുെന്നന്നും ഇക്കാര്യത്തിൽ ഡോക്ടർമാർക്കുള്ള എല്ലാ പിന്തുണയും ജില്ലഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കലക്ടർ ഉറപ്പുനൽകി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബി. മെഹബൂബ്, വാർഡ് കൗൺസിലർ സി.എസ്. ഷോളി, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.എൽ. അനിതകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ടി.എസ്. സിദ്ധാർഥൻ, ആർ.എം.ഒ ഡോ. അനസ് സാലിഹ് തുടങ്ങിയരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story