Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രോളിങ്​​ നിരോധന...

ട്രോളിങ്​​ നിരോധന കാലയളവ്​ വർധന: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ േട്രാളിങ് നിരോധന കാലയളവ് വർധിപ്പിച്ച നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ ൈഹേകാടതി സർക്കാറി​െൻറ വിശദീകരണം തേടി. കഴിഞ്ഞ വർഷങ്ങളിലേത് പോലെ ജൂൺ 15ന് തുടങ്ങി ജൂലൈ 31ന് അവസാനിക്കുന്ന രീതിയിൽ നിരോധനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ജില്ല ഫിഷിങ് ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ചാർളി ജോസഫ് നൽകിയ ഹരജിയിലാണ് നടപടി. ഏതെങ്കിലും വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടില്ലാതെ സർക്കാറി​െൻറ അധികാര പരിധിക്കപ്പുറമുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹരജിയിൽ പറയുന്നത്. സുപ്രീംകോടതി നിർദേശത്തിന് വിരുദ്ധമായാണ് ട്രോളിങ് നിരോധന കാലയളവ് വർധിപ്പിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിരോധനം 61 ദിവസമാണെങ്കിലും കേരളത്തി​െൻറ പ്രത്യേക സാഹചര്യം പരിഗണിച്ച് 15 ജൂൺ മുതൽ ജൂലൈ 31 വരെയുള്ള 47 ദിവസമാണ് സാധാരണ ട്രോളിങ് നിരോധനം ഏർപ്പെടുത്താറുള്ളത്. എന്നാൽ, ജൂൺ ഒമ്പതിന് ആരംഭിക്കുന്ന വിധത്തിലാണ് ഇത്തവണ നിരോധനം നടപ്പാക്കുന്നതെന്നാണ് ഹരജിയിൽ പറയുന്നത്. നേരത്തേ ട്രോളിങ് നിരോധന കാലാവധി നീട്ടുന്നത് സംബന്ധിച്ച സുപ്രീംകോടതി ശിപാർശ വിദഗ്ധ സമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ എതിർത്തതാണ്. മൺസൂണിൽ മഴവെള്ളം ഒഴുകിയെത്തുേമ്പാൾ കടലിലെ ഉപ്പ് രസം കുറഞ്ഞ് ചാകരക്ക് സാധ്യതയുണ്ടെന്നായിരുന്നു അന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. കേരള തീരത്ത് മാത്രം കണ്ടുവരുന്ന സ്വഭാവിക പ്രതിഭാസമാണിതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ ചാകര പിടിച്ചെടുക്കാൻ മത്സ്യ ബന്ധന ബോട്ടുകൾ ഉപയോഗിച്ചുള്ള േട്രാളിങ് അനിവാര്യമാണ്. മൺസൂൺ ആരംഭ കാലത്തെ ഇൗ ചാകരക്കൊയ്ത്തിന് അവസരമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് മുൻ വർഷങ്ങളിൽ ജൂൺ 15ന് തുടങ്ങുന്ന രീതിയിൽ 47 ദിവസത്തെ േട്രാളിങ് നിരോധനം ഏർപ്പെടുത്തിയത്. ഇപ്പോഴത്തെ തീരുമാനം നിയമ വിരുദ്ധവും ഏകപക്ഷീയവും അധികാരപരിധി ലംഘിച്ചുമുള്ളതുമാണ്. അതിനാൽ തീരുമാനം പിൻവലിക്കാൻ ഉത്തരവിടണമെന്നാണാവശ്യം. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story