Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:32 AM IST Updated On
date_range 4 Jun 2018 10:32 AM ISTആലുവ റൂറലിൽ ഓപറേഷൻ കുബേരക്ക് വീണ്ടും തുടക്കം
text_fieldsbookmark_border
നെടുമ്പാശ്ശേരി: റൂറൽ ജില്ലയിൽ ബ്ലേഡ് മാഫിയക്കെതിരെ പൊലീസിെൻറ നടപടി വീണ്ടും ശക്തമാക്കുന്നു. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ നൂറിലേറെ ബ്ലേഡ് മാഫിയസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. ആദ്യം രഹസ്യമായി ഇത്തരക്കാരെ നിരീക്ഷിച്ച് റെയ്ഡുകൾ നടത്തി പിടികൂടാനാണ് പൊലീസ് തീരുമാനിച്ചത്. എന്നാൽ, വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിെൻറ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുകയായിരുന്നു. റൂറൽ ജില്ലയിൽ വിവിധ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഡിവിഷൻ തലത്തിൽ ഏതെങ്കിലും സ്റ്റേഷനിൽ പ്രത്യേക അദാലത് നടത്തി ബ്ലേഡ് മാഫിയക്കെതിരെ രേഖാമൂലം പരാതി സ്വീകരിക്കാനാണ് തീരുമാനം. അതിനുശേഷം ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിക്കും. പരമാവധി ജാമ്യമില്ലാത്ത വകുപ്പനുസരിച്ചായിരിക്കും കേസെടുക്കുക. സാമ്പത്തിക പ്രതിസന്ധിയും മറ്റും രൂക്ഷമായത് മുതലെടുത്താണ് ബ്ലേഡ് മാഫിയ വീണ്ടും സജീവമായിരിക്കുന്നത്. പല വ്യാപാരികൾക്കും നിത്യേന സ്റ്റോക്കെടുക്കാനും മറ്റും 10,000 രൂപക്ക് 1000 രൂപക്കുമുകളിൽ എന്ന കണക്കിന് പ്രതിദിനം പലിശ ഈടാക്കി വരെ പണം കൊടുക്കുന്നവരുണ്ട്. അതുപോലെ പലിശ ഇടപാട് നടത്തുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story