Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:30 AM IST Updated On
date_range 4 Jun 2018 10:30 AM ISTപി.ജെ. കുര്യനെതിരെ കൂടുതൽ യുവനേതാക്കൾ
text_fieldsbookmark_border
കൊച്ചി: വീണ്ടും രാജ്യസഭയിലെത്താനുള്ള പി.ജെ. കുര്യെൻറ ശ്രമത്തിനെതിരെ കൂടുതൽ യുവനേതാക്കൾ രംഗത്ത്. ഷാഫി പറമ്പിലിനും വി.ടി. ബൽറാമിനും പിന്നാലെ എം.എൽ.എമാരായ ഹൈബി ഇൗഡൻ, റോജി എം. ജോൺ എന്നിവരും കുര്യൻ വഴിമാറണമെന്ന ആവശ്യവുമായി രംഗത്തെത്തി. ബി.ജെ.പി സർക്കാർ ജനാധിപത്യസംവിധാനങ്ങൾ അട്ടിമറിക്കുകയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇൗ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി കോൺഗ്രസ് കാണരുതെന്ന് േഫസ്ബുക്ക് കുറിപ്പിൽ ഹൈബി പറഞ്ഞപ്പോൾ മരണംവരെ പാർലമെൻറിലോ നിയമസഭയിലോ ഉണ്ടാകണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ കോൺഗ്രസിെൻറ ശാപമാണെന്ന് എൻ.എസ്.യു ദേശീയ പ്രസിഡൻറായിരുന്ന റോജിയും തുറന്നടിച്ചു. പാർട്ടിവേദികൾ യുവാക്കൾക്ക് ഒഴിച്ചിട്ടിരിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ പി.ജെ. കുര്യനെപോലുള്ള മുതിർന്ന നേതാക്കൾ ഒാർക്കണമെന്നും അർഹതപ്പെട്ടവർക്ക് വഴിമാറി കൊടുക്കണമെന്നും റോജി ആവശ്യപ്പെട്ടു. പ്രസ്ഥാനത്തിനപ്പുറം വ്യക്തികൾ വളർന്നതാണ് കോൺഗ്രസിെൻറ അപചയത്തിന് കാരണമെന്ന് ഹൈബി പറഞ്ഞു. നേതാക്കളുടെ കൺസോർട്യമായി പാർട്ടി മാറി. പാർട്ടിതാൽപര്യങ്ങെളക്കാൾ വ്യക്തിതാൽപര്യങ്ങൾക്കാണ് മുൻതൂക്കം. ജനം കാംക്ഷിക്കുന്നത് പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭ തെരഞ്ഞെടുപ്പിൽ പ്രകടമായില്ലെങ്കിൽ അത് ജനങ്ങളിൽനിന്ന് പ്രേത്യകിച്ച്, ചെറുപ്പക്കാരിൽനിന്നും സ്ത്രീകളിൽനിന്നും പാർട്ടിയെ അകറ്റും. 15 വർഷത്തിനിടെ നിരവധി പുതുമുഖങ്ങൾക്ക് സി.പി.എം രാജ്യസഭയിൽ അവസരം നൽകിയ കാര്യവും ഹൈബി ഒാർമിപ്പിച്ചു. മറ്റുപാർട്ടികൾ യുവരക്തങ്ങളെ രാജ്യസഭയിലേക്ക് അയച്ച് മികച്ച പാർലമെേൻററിയൻമാരെ സൃഷ്ടിക്കുേമ്പാൾ നമ്മുടെ പാർട്ടി അസംതൃപ്തരെയും മറ്റുസ്ഥാനങ്ങൾ ലഭിക്കാത്തവരെയും കുടിയിരുത്താനുള്ള വേദിയായി രാജ്യസഭയെ മാറ്റുന്നത് നീതികേടാണെന്നും ഹൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story