Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightbaki

baki

text_fields
bookmark_border
സ്വകാര്യ അഭിഭാഷകർക്ക് സർക്കാർ നൽകുന്നത് പത്തിരട്ടിയോളം പ്രതിഫലം കൊച്ചി: ഹൈകോടതിയിൽ ഹാജരാകാൻ സ്വകാര്യ അഭിഭാഷകർക്ക് സർക്കാർ നൽകുന്നത് പത്തിരട്ടിയോളം അധിക പ്രതിഫലം. സുപ്രീംകോടതിയിൽ ഹാജരാകാൻ ഇൗ അഭിഭാഷകർ വാങ്ങുന്ന പ്രതിഫലത്തേക്കാൾ വളരെ കൂടുതലാണ് സംസ്ഥാന സർക്കാർ ഇവർക്ക് നൽകുന്നതെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ഹരിൺ പി. റാവൽ ആറുതവണ ഹൈകോടതിയിൽ ഹാജരായതിന് സർക്കാർ നൽകിയത് 98 ലക്ഷം രൂപയാണ്. ഇദ്ദേഹം സുപ്രീംകോടതിയിൽ ഹാജരാകാൻ ഒരു സിറ്റിങ്ങിന് പരമാവധി വാങ്ങുന്നത് 2.50 ലക്ഷം രൂപയാണ്. രഞ്ജിത്ത് കുമാർ എട്ടുവതണ ഹാജരായതിന് ഒരു കോടി വാങ്ങി. സുപ്രീംകോടതിയിൽ ഹാജരാകാൻ പരമാവധി ഒരു ലക്ഷം വാങ്ങുേമ്പാഴാണിത്. നാല് തവണ ഹാജരായ പല്ലവ് സിസോദിയക്ക് 45 ലക്ഷം നൽകി. സുപ്രീംകോടതിയിൽ ഇദ്ദേഹം വാങ്ങുന്ന പരമാവധി ഫീസ് 1.10 ലക്ഷമാണ്. സംസ്ഥാന സർക്കാറിനുവേണ്ടിത്തന്നെ ഇതേ പ്രതിഫലം വാങ്ങി ഇദ്ദേഹം സുപ്രീംകോടതിയിൽ ഹാജരായിട്ടുമുണ്ട്. രാകേഷ് ദ്വിവേദി മൂന്ന് സിറ്റിങ്ങിന് 41 ലക്ഷം വാങ്ങി. വെങ്കിട്ടരാമൻ മൂന്ന് സിറ്റിങ്ങിന് വാങ്ങിയത് അഞ്ച് ലക്ഷം. ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇൗ വിവരങ്ങളുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story