Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:56 AM IST Updated On
date_range 5 July 2018 10:56 AM ISTഅനാഥ, അഗതി മന്ദിരങ്ങളിലെ അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് പുതുക്കലിന് തുടക്കമായി
text_fieldsbookmark_border
മൂവാറ്റുപുഴ: സംസ്ഥാനത്തെ . ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിെൻറ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് റേഷന്‍ പെര്‍മിറ്റ് പുതുക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. വെല്‍ഫെയര്‍ ആൻഡ് ഹോസ്റ്റല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് റേഷന്‍ സാധനങ്ങള്‍ അനുവദിക്കുന്നത്. നിലവില്‍ റേഷന്‍ പെര്‍മിറ്റുള്ള സ്ഥാപനങ്ങളോട് പെര്‍മിറ്റ് പുതുക്കാനും പെര്‍മിറ്റില്ലാത്ത സ്ഥാപനങ്ങളോട് ജില്ല സപ്ലൈ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സാമൂഹിക നീതി വകുപ്പ് ഉത്തരവിട്ടു. അന്തേവാസികളുടെ റേഷന്‍ പെര്‍മിറ്റ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് പലസ്ഥാപനങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലായിരുന്നു. തുടര്‍ന്ന് പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ, ഭക്ഷ്യമന്ത്രി പി.തിലോത്തമന് നിവേദനം നല്‍കി. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. നേരേത്ത സാമൂഹിക നീതിവകുപ്പ് അംഗീകരിച്ചതും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തതുമായ അഗതി മന്ദിരങ്ങൾക്കും വൃദ്ധസദനങ്ങള്‍ക്കും ജില്ല സപ്ലൈ ഓഫിസര്‍മാര്‍ റേഷന്‍ പെര്‍മിറ്റുകള്‍ നല്‍കിയിരുന്നതാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഈവിഭാഗത്തിന് വിതരണം ചെയ്യാനായി വര്‍ഷത്തില്‍ രണ്ട് തവണ ഭക്ഷ്യധാന്യം അനുവദിക്കും. 2017-18 ആദ്യപകുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 148.55 മെട്രിക് ടണ്‍ അരിയും 63.67 മെട്രിക് ടണ്‍ ഗോതമ്പും അനുവദിച്ചിരുന്നു. അഞ്ച് കിലോ അരിയും രണ്ട് കിലോ ഗോതമ്പുമാണ് ആളോഹരി വിഹിതം. എന്നാല്‍, കേന്ദ്രവിഹിതം കുറഞ്ഞതോടെ ഈ സ്‌കീമില്‍ അരിവിതരണത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2017-18 ആദ്യപകുതിക്ക് ശേഷം ഭക്ഷ്യധാന്യം കേന്ദ്രം അനുവദിച്ചിെല്ലങ്കിലും എല്ലാ റേഷന്‍പെര്‍മിറ്റുകളും നിലനിര്‍ത്തിയിട്ടുെണ്ടന്ന് മന്ത്രി സബ്മിഷെൻറ മറുപടിയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വെൽഫെയര്‍ സ്‌കീം കൂടുതല്‍ വിപുലീകരിക്കാൻ തീരുമാനിച്ചു. വെല്‍ഫെയര്‍ സ്‌കീമും എസ്.സി, എസ്.ടി, ഒ.ബി.സി ഹോസ്റ്റല്‍സ് സ്‌കീം എന്നിവ കൂട്ടിച്ചേര്‍ത്ത് പുതിയ സ്‌കീം നടപ്പാക്കുമെന്നാണ് നിർദേശിക്കുന്നത്. ഈ സ്‌കീം പ്രകാരം സംസ്ഥാനത്തിെൻറ റേഷന്‍ വിഹിതം പുനര്‍നിര്‍ണയിച്ച് പ്രതിവര്‍ഷം 32631 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമായി നിജപ്പെടുത്തി. പുതുക്കി നിശ്ചയിച്ച മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിെൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിലെയും പട്ടികജാതി-പട്ടിക വർഗ വകുപ്പിന് കീഴിലെ ഹോസ്റ്റലിലെയും അന്തേവാസികൾ അടക്കം 99441 ഗുണഭോക്താക്കളുണ്ട്. ആളോഹരി പ്രതിമാസം 15 കിലോ ഭക്ഷ്യധാന്യമായി കേന്ദ്രം നിജപ്പെടുത്തി. ഇതനുസരിച്ച് പ്രതിമാസം 1491 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സംസ്ഥാനത്ത് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story