Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:14 AM IST Updated On
date_range 4 July 2018 11:14 AM ISTൈഹകോടതി വിധി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ബാധകമല്ല -പി.പി. ചിത്തരഞ്ജൻ
text_fieldsbookmark_border
ആലപ്പുഴ: ട്രോളിങ് വിഷയത്തിലെ ഹൈകോടതി വിധി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ബാധകമല്ലെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.െഎ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ. നാടൻ വള്ളങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുെന്നന്ന വ്യാഖ്യാനം ശരിയല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ട്രോളിങ് നടത്തുന്നില്ല. ഉപരിതല മത്സ്യബന്ധനം മാത്രമാണ് നടത്തുന്നത്. 2007ൽ എൽ.ഡി.എഫ് സർക്കാർ കേരള വർഷകാല മത്സ്യബന്ധന ബിൽ നിയമസഭയിൽ പാസാക്കിയിരുന്നു. ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനുവേണ്ട എല്ലാ സംരക്ഷണവും നൽകുമെന്ന് ഫിഷറീസ് മന്ത്രി പ്രസ്താവിച്ചിട്ടുമുണ്ട്. ഫിഷറീസ് മന്ത്രി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എതിരായ നിലപാട് സ്വീകരിക്കുെന്നന്ന പ്രചാരണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. വിധിയിൽ ട്രോളിങ്ങുമായി ബന്ധപ്പെട്ട പരാമർശത്തിെൻറ വ്യക്തത ഉറപ്പുവരുത്തുന്നതിന് സർക്കാർ ൈഹേകാടതിയിൽ പ്രത്യേക ഹരജി നൽകണമെന്നും പി.പി. ചിത്തരഞ്ജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story