Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 10:59 AM IST Updated On
date_range 31 Jan 2018 10:59 AM ISTസമ്മാന വാഗ്ദാനം: തുകയടച്ച വീട്ടമ്മക്ക് നിയമസഹായം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊച്ചി: മൊബൈൽ ഫോണിൽ ലഭിച്ച എസ്.എം.എസിെൻറ അടിസ്ഥാനത്തിൽ ബി.എം.ഡബ്ല്യു കാർ ലഭിക്കുമെന്ന് കരുതി 24,700 രൂപ അടച്ച വീട്ടമ്മക്ക് നഷ്ടപ്പെട്ട തുക കോടതി മുഖാന്തരം തിരികെ ലഭിക്കാൻ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കൊച്ചി സൈബർ ക്രൈം എൻക്വയറി സെൽ ഒാഫിസർക്കാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയത്. പാലാരിവട്ടം സ്വദേശിനി മിനിക്കാണ് തുക നഷ്ടമായത്. സ്വർണം പണയംവെച്ചാണ് മിനി തുക അടച്ചത്. കമീഷൻ സൈബർ സെല്ലിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരിയെ 3.35 കോടി രൂപ മതിപ്പുള്ള സമ്മാനത്തിന് തെരഞ്ഞെടുത്തു എന്നായിരുന്നു സന്ദേശം. തുടർന്ന് 24,700 രൂപ പറഞ്ഞ അക്കൗണ്ടിൽ മിനി അടച്ചു. ലെൻതാങ് വൈപ്പെ എന്നയാളുടെ അക്കൗണ്ടാണിതെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് 1,35,000 രൂപ അടക്കണമെന്ന സന്ദേശം ലഭിച്ചപ്പോഴാണ് പരാതിക്കാരി തട്ടിപ്പ് തിരിച്ചറിഞ്ഞത്. പരാതിക്കാരി രേഖകൾ സമർപ്പിക്കുന്ന മുറക്ക് അക്കൗണ്ട് ഉടമക്കെതിരെ െഎ.ടി ആക്ടും െഎ.പി.സി പ്രകാരവും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് തുക തിരികെ ലഭിക്കുമെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story