Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി കപ്പൽശാല...

കൊച്ചി കപ്പൽശാല ആഴക്കടല്‍ മത്സ്യബന്ധന ബോട്ട് നിര്‍മാണത്തിലേക്ക്​

text_fields
bookmark_border
കൊച്ചി: തമിഴ്നാട് മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള 16 ട്യൂണ ലോങ് ലൈനിങ് ഗില്‍നെറ്റിങ് ബോട്ടുകൾ നിര്‍മിക്കാനുള്ള ധാരണപത്രത്തില്‍ കൊച്ചിന്‍ ഷിപ്്്യാര്‍ഡ് ഒപ്പുവെച്ചു. കേന്ദ്രസര്‍ക്കാറി​െൻറയും തമിഴ്നാട് സര്‍ക്കാറി​െൻറയും സാമ്പത്തിക സഹായത്തോടെ 'നീല വിപ്ലവം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബോട്ടുകളുടെ നിര്‍മാണം. 2020ഒാടെ പാക് കടലിടുക്കിലെ ട്രോളിങ് കുറച്ച് ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി തമിഴ്നാട് സര്‍ക്കാര്‍ തയാറാക്കിയിരുന്നു. പുതുതായി നിർമിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ച് പാക് കടലിടുക്കില്‍ നിന്ന് മാറി ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്താനാകും. ഇതാദ്യമായാണ് മത്സ്യബന്ധന യാനനിര്‍മാണ രംഗത്തേക്ക് ഷിപ്യാർഡ് ചുവടുവെക്കുന്നത്. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി.ഐ.എഫ്.ടി) യുമായി സഹകരിച്ചാണ് പദ്ധതി. 22 മീറ്റര്‍ നീളമുള്ള ബോട്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറി​െൻറ സബ്സിഡിയോടെയാകും ഉപഭോക്താക്കള്‍ക്ക് നല്‍കുക. പരമാവധി 56 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കരാർ ഒപ്പുവെക്കൽ ചടങ്ങിലും തുടർന്ന് നടന്ന സ്റ്റീൽ കട്ടിങ് സെറിമണിയിലും കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍, തമിഴ്നാട് മത്സ്യബന്ധന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജി. സമീരന്‍, തമിഴ്നാട് സര്‍ക്കാറി​െൻറയും മത്സ്യബന്ധന വകുപ്പി​െൻറയും കൊച്ചിന്‍ ഷിപ്യാർഡി​െൻറയും കേന്ദ്ര ഫിഷറീസ് ടെക്നോളജിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story