Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:45 AM GMT Updated On
date_range 13 Jan 2018 5:45 AM GMTതൃപ്പൂണിത്തുറ, പുേല്ലപ്പടി കവർച്ച: പിന്നിൽ ബംഗ്ലാദേശി സംഘം
text_fieldsbookmark_border
കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചക്കുപിന്നിൽ ബംഗ്ലാദേശി സംഘമെന്ന് പൊലീസ് കണ്ടെത്തൽ. ബംഗ്ലാദേശ് പൗരന്മാരായ 11 അംഗ സംഘമാണ് കൊച്ചിയിൽ കവർച്ച നടത്തിയതെന്നും ഇവർ വ്യാജരേഖ ചമച്ച് പത്തുവർഷം മുമ്പ് ബംഗാളിൽ താമസമാക്കുകയായിരുന്നുെവന്നും കണ്ടെത്തി. അറസ്റ്റ് െചയ്ത മൂന്ന് പേരും ബംഗ്ലാദേശിൽ നിന്നെത്തിയവരാണ്. ഇതിനിടെ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ബംഗാളിൽ എത്തി അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതികളിൽ ചിലർ ബംഗ്ലാദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ചു. ഇവരെ പിടികൂടാൻ ബോർഡർ പൊലീസിെൻറ സഹായം അഭ്യർഥിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് കവർച്ച ആസൂത്രണം െചയ്യുന്നതാണ് സംഘത്തിെൻറ രീതി. ഇത്തരത്തിൽ മോഷണം നടത്തി ട്രെയിനിൽ രക്ഷപ്പെടും. കവർച്ചയുടെ ആദ്യഘട്ടം തന്നെ പ്രാദേശിക സഹായം പൊലീസ് സംശയിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് അറസ്റ്റിലായവരിൽനിന്ന് പൊലീസിന് ലഭിച്ചത്. ആക്രി പെറുക്കാനെന്ന വ്യാജേന ബംഗാളിൽ നിന്നെത്തിയ മറ്റൊരു സംഘം കവർച്ച നടന്ന പ്രദേശത്ത് നേരേത്ത എത്തിയിരുന്നെന്നും ഇവരാണ് മോഷ്ടാക്കളെ സഹായിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യസൂത്രധാരൻ അർഷദ്, കൂട്ടാളികളായ റോണി, ഷെഹഷാദ് എന്നിവർ അറസ്റ്റിലായിരുന്നു. അർഷദിെൻറ വീട്ടിൽനിന്ന് കവർച്ചെചയ്ത ആഭരണങ്ങളിൽ പകുതിയോളം കണ്ടെടുത്തു. ഡൽഹിയിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story