Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:14 AM IST Updated On
date_range 9 Jan 2018 11:14 AM ISTകൽപടവുകൾ സംരക്ഷിക്കണം
text_fieldsbookmark_border
മൂവാറ്റുപുഴ: മുൻ തലമുറകളുടെ കരവിരുതിെൻറ ബാക്കിപത്രമായ പുഴയോര കൽപടവുകൾ സംരക്ഷിക്കണമെന്ന് ആവശ്യം. നഗരത്തിലെ വെള്ളൂർക്കുന്നം കടവിലും കാവുംപടിയിലെ രാമമംഗലം ക്ഷേത്ര കടവുകളിലുമാണ് നീളമേറിയ കരിങ്കൽ പാളികളാൽ നിർമിതമായ കൽപടവുകൾ ഉള്ളത്. ആറടി മുതൽ പത്തടി വരെ വീതിയിൽ ഒറ്റക്കല്ലുകളിലായി നിർമിച്ച പടികൾ കാണാൻ മനോഹരമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇത്തരം പടവുകൾ കാവുംപടിയിൽനിന്ന് ആരംഭിച്ച് പേട്ട പാലത്തിന് സമീപം അവസാനിക്കുന്ന 'വാക് വേ'യിലൂടെ സഞ്ചരിക്കുമ്പോൾ കാണാനാകും. ഇവയോടനുബന്ധിച്ച് നിർമിച്ച ആധുനിക കടവുകളെല്ലാം നാശോന്മുഖമാെയങ്കിലും ഇവ ഇപ്പോഴും ഉപയോഗപ്രദമായി നിലനിൽക്കുന്നു. ഇനിയും തലമുറകളോളം കേടുകൂടാതെ നിലനിൽക്കാൻ സാധ്യതയുള്ള ഈ പ്രദേശത്തെ ഇത്തരം കടവുകൾ സംരക്ഷിക്കാൻ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story