Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭൂമി വിൽപന വിവാദം:...

ഭൂമി വിൽപന വിവാദം: സീറോ മലബാർ സഭയിൽ അനുനയസാധ്യത മങ്ങുന്ന​ു

text_fields
bookmark_border
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ അതിരൂപത തലത്തിൽ അനുനയത്തിനുള്ള അവസാനസാധ്യതയും അടഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ െതരഞ്ഞെടുക്കപ്പെട്ട വൈദികസമിതി യോഗം (പ്രസ്ബിറ്റൽ കൗൺസിൽ) വ്യാഴാഴ്ച തടസ്സപ്പെട്ടതോടെയാണിത്. ഫാ. ബെന്നി മാരാംപറമ്പിലി​െൻറ നേതൃത്വത്തില്‍ ഭൂമിയിടപാട് അന്വേഷിച്ച ആറംഗ കമീഷ​െൻറ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കാനിരിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് മാർപാപ്പക്ക് അയക്കാനിരുന്ന പരാതിക്ക് യോഗത്തി​െൻറ അംഗീകാരം നേടാനും ഒരു സംഘം വൈദികർ ശ്രമിച്ചിരുന്നു. യോഗത്തിൽ അനുരഞ്ജന ശ്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചില മുതിർന്ന വൈദികർ നേരത്തേ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച പ്രശ്‌നം തീരുമെന്ന് ഔദ്യോഗിക വിഭാഗവും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അൽമായർ തടഞ്ഞുവെെച്ചന്ന് ചൂണ്ടിക്കാണിച്ച് കർദിനാൾ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ അനുരഞ്ജന ശ്രമങ്ങൾ എങ്ങുമെത്താതാവുകയായിരുന്നു. ഉച്ചക്ക് രണ്ടരയോടെ തന്നെ വൈദിക സമിതി അംഗങ്ങൾ മേജർ ആർച് ബിഷപ് ഹൗസിൽ എത്തിയിരുന്നു. കർദിനാളും സഹായ മെത്രാന്മാരും യോഗത്തിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. മൂന്നായിട്ടും കർദിനാൾ എത്താതായതോടെ പ്രസ്ബിറ്ററല്‍ കൗൺസിൽ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാട​െൻറ നേതൃത്വത്തിൽ മൂന്ന് വൈദികർ അദ്ദേഹത്തി​െൻറ മുറിയിലെത്തി. യോഗത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് മൂന്ന് അൽമായർ മുറിയിലുണ്ടായിരുന്നു. അന്വേഷണ കമീഷൻ റിപ്പോർട്ട് അൽമായരും വൈദികരും ഉൾപ്പെടുന്ന പാസ്റ്ററൽ കൗൺസിലിൽ ആദ്യം അവതരിപ്പിക്കണം എന്നായിരുന്നു ഇവരുടെ നിലപാട്. ഇവരെ ബലപ്രയോഗത്തിൽ നീക്കുന്നതിനോട് ആർക്കും യോജിപ്പുണ്ടായിരുന്നില്ല. തുടർന്ന് യോഗത്തിൽ പെങ്കടുക്കാത്തതിന് കാരണം എഴുതിനൽകണമെന്ന് ചില വൈദികർ ആവശ്യപ്പെട്ടു. അൽമായർ തടസ്സപ്പെടുത്തുന്നതിനാൽ യോഗത്തിന് എത്താനാകില്ലെന്ന് കർദിനാൾ സ്വന്തം കൈപ്പടയിൽ കുറിപ്പെഴുതി നൽകി. കേരളത്തിൽ ഒത്തുതീർപ്പ് സാധ്യത മങ്ങിയ സാഹചര്യത്തിൽ അന്വേഷണ കമീഷൻ റിപ്പോർട്ടിന്മേൽ വത്തിക്കാനിൽനിന്നുള്ള തീരുമാനമാകും നിർണായകമാകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story