Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:08 AM IST Updated On
date_range 21 Feb 2018 11:08 AM ISTസഭ ഭൂമി ഇടപാട്: മുൻകൂർ ജാമ്യാപേക്ഷയിലെ നടപടികൾ അവസാനിപ്പിച്ചു
text_fieldsbookmark_border
കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാടിലെ ഇടനിലക്കാരെൻറ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു. കാക്കനാട് പടമുകൾ കുന്നേൽ വീട്ടിൽ സാജു വർഗീസ് നൽകിയ മുൻകൂർ ജാമ്യഹരജിയിലെ നടപടികളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയോ ജാമ്യ ഹരജി തള്ളുകേയാ ചെയ്യാതെ നടപടികൾ അവസാനിപ്പിച്ചത്. ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയോ അതിരൂപതയിലെ മറ്റ് ആരുടെയെങ്കിലുമോ പരാതിയിൽ കേസെടുത്ത് തന്നെ അറസ്റ്റ് ചെയ്താൽ അപ്പോൾ തന്നെ വിട്ടയക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുൻകൂർ ജാമ്യാപേക്ഷ. കൊച്ചി നഗരത്തിൽ അഞ്ചിടങ്ങളിലെ മൂന്ന് ഏക്കറിലധികം ഭൂമി വിൽപന നടത്തിയതിൽ ഇടനിലക്കാരനായിരുന്നു സാജു വർഗീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story