Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:29 AM IST Updated On
date_range 21 Feb 2018 10:29 AM ISTകുടിവെള്ള, കക്കൂസ് ടാങ്കറുകൾ തിരിച്ചറിയാൻ നടപടി; മലിനജല ടാങ്കര്‍ ലോറിക്ക് ചന്ദനബ്രൗണ്‍
text_fieldsbookmark_border
കാക്കനാട്: കക്കൂസ് മാലിന്യം കയറ്റുന്ന ടാങ്കർ ലോറികൾ കുടിവെള്ള ടാങ്കറുകളായി ഉപയോഗിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. കുടിവെള്ള ടാങ്കറുകളിൽ കക്കൂസ് മാലിന്യം കയറ്റുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ടാങ്കറുകൾ തിരിച്ചറിയാനുള്ള നടപടി. മലിനജലം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ക്ക് പ്രത്യേകം നിറം നൽകി കുടിവെള്ള, മലിനജല ടാങ്കറുകൾ തിരിച്ചറിയാൻ കഴിയും. ജില്ലയില്‍ പല ഭാഗങ്ങളിലായി ഓടിക്കൊണ്ടിരിക്കുന്ന മലിനജല ടാങ്കറുകള്‍ക്കാണ് പുതിയ നിറം വരുന്നത്. കലക്ടര്‍ ചെയര്‍മാനായ ദുരന്തനിവാരണ സമിതിയുടെ തീരുമാനപ്രകാരമാണ് പരിഷ്‌കാരം നടപ്പാക്കുന്നത്. മലിനജല ടാങ്കര്‍ ലോറിക്ക് ചന്ദനബ്രൗണ്‍ (സാന്‍ഡല്‍ ബ്രൗണ്‍) നൽകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ ലോറിയുടെ ടാങ്കറിെൻറ മധ്യത്തില്‍ 20 സെ.മീറ്റര്‍ വീതിയില്‍ നീല റിബണ്‍ (നീല കളര്‍) വേണം. അതില്‍ വെളുത്ത അക്ഷരത്തില്‍ സ്വീവേജ് വാട്ടര്‍ എന്ന് എഴുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ടാങ്കറിന് പുറകുവശത്ത് മലിനജലം എന്ന് മലയാളത്തിലും എഴുതണം. മാര്‍ച്ച് ഒന്ന് മുതൽ പുതിയ പരിഷ്‌കാരം നിലവിൽ വരും. കൊച്ചി കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ അമ്പതോളം ടാങ്കറുകള്‍ കക്കൂസ് മാലിന്യം കൊണ്ടുപോകുന്നുണ്ട്. കക്കൂസ് മാലിന്യം കയറ്റുന്ന ലോറികള്‍ പലയിടത്തും ആള്‍ത്താമസം കുറഞ്ഞ സ്ഥലം നോക്കി മാലിന്യം തള്ളുകയാണ് പതിവ്. നാട്ടുകാര്‍ക്ക് ഏത് ലോറിയാണെന്ന് മനസ്സിലാകുന്നില്ല. എന്നാല്‍, പുതിയ നിയമം നടപ്പാകുന്നതോടെ ഇത്തരം ടാങ്കര്‍ ലോറികള്‍ക്ക് പ്രത്യേകനിറം കൊടുക്കുന്നതിനാൽ പൊതുജനങ്ങള്‍ക്ക് ദൂരെ നിന്ന് കാണുമ്പോള്‍തന്നെ മനസ്സിലാകുമെന്ന് ആര്‍.ടി.ഒ റെജി പി. വര്‍ഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story