Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 5:02 AM GMT Updated On
date_range 9 Feb 2018 5:02 AM GMTസി.പി.എം റിപ്പോർട്ടിൽ സി.പി.െഎക്കെതിരെ വിമർശനം, വിഭാഗീയത ഇല്ലാതാക്കിയെന്ന് സെക്രേട്ടറിയറ്റിൽ ചർച്ച തുടരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഇൗമാസം 22 മുതൽ തൃശൂരിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുള്ള റിപ്പോർട്ടിെൻറ കരടിൽ സി.പി.െഎെക്കതിരെ വിമർശനമുള്ളതായി സൂചന. വിഭാഗീയത ഇല്ലാതാക്കിയതായും പ്രാദേശികതലത്തിൽ ചിലയിടങ്ങളിൽ മാത്രമേ വിഭാഗീയത ശേഷിക്കുന്നുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്. പോഷകസംഘടനകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും ആഗോളവത്കരണത്തിന് ശേഷമുള്ള ഉപഭോഗ സംസ്കാരം യുവതലമുറയിൽ അരാഷ്ട്രീയത സൃഷ്ടിച്ചതായും റിപ്പോർട്ടിലുണ്ട്. യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങളിലേക്ക് കൂടുതൽപേർ എത്തുന്നുണ്ടെങ്കിലും അത് സംഘടന ഉയർത്തുന്ന മൂല്യങ്ങളിൽ ആകൃഷ്ടരാണോയെന്ന് പരിശോധിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടുന്നു. കരട് റിപ്പോർട്ട് വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന സെക്രേട്ടറിയറ്റിൽ അവതരിപ്പിച്ചു. അതിന്മേലുള്ള ചർച്ച ഇന്നും തുടരും. അതിനുേശഷമാകും റിപ്പോർട്ടിന് സെക്രേട്ടറിയറ്റ് അംഗീകാരം നൽകുക. റിപ്പോർട്ട് 13, 14 തീയതികളിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലും അവതരിപ്പിക്കും സർക്കാറിനെയും പ്രത്യേകിച്ച് സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്ന നിലപാട് സി.പി.െഎയുടെ ഭാഗത്തുനിന്ന് പലഘട്ടങ്ങളിലുമുണ്ടാകുന്നുവെന്നും മുന്നണി സംവിധാനത്തിൽ നിൽക്കുേമ്പാൾ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട ബാധ്യത സി.പി.െഎക്കുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമൂഹ മാധ്യമങ്ങൾ ശക്തമായ കാലഘട്ടത്തിൽ ഒാരോ വിഷയങ്ങളിലും പാർട്ടി നിലപാടുകൾ ഏകീകൃത സ്വഭാവത്തോടെ അവതരിപ്പിക്കുന്നതിൽ പാർട്ടി സംവിധാനം വിജയിച്ചിട്ടില്ല. ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ, ജനാധിപത്യ മഹിള അസോ. തുടങ്ങിയ പോഷകസംഘടനകളിലേക്ക് കൂടുതൽപേർ ആകൃഷ്ടരായി എത്തുന്നുണ്ടെങ്കിലും സംഘടനകളുടെ പ്രവർത്തനം ശക്തമാക്കേണ്ടതിലെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരാൾ തന്നെ നിരവധി ട്രേഡ്യൂനിയനുകളുടെ ഭാരവാഹിത്വം കൈകാര്യംചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് പാർട്ടി നേരത്തേ തീരുമാനിച്ചതാണ്. ആ രീതി മാറ്റുന്നതിന് ഇനിയും സാധിച്ചിട്ടില്ല. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവരും യോഗത്തിൽ പെങ്കടുക്കുന്നുണ്ട്. 14 ജില്ല സമ്മേളനങ്ങളും വിജയകരമായി പൂർത്തീകരിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകനെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കിയത് പാർട്ടിയെ കുറഞ്ഞ അളവിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആ പ്രചാരണങ്ങളെ നേരിടുന്ന കാര്യം സെക്രേട്ടറിയറ്റ് ചർച്ച ചെയ്യുമെന്നാണ് വിവരം. ഇൗമാസം 22 മുതൽ 25 വരെയാണ് സംസ്ഥാന സമ്മേളനം. നേതാക്കളുടെയും ബന്ധുക്കളുടെയും ആഡംബര ജീവിതം, ദൈവവിശ്വാസം എന്നിവയൊക്കെ ചർച്ചയായ സാഹചര്യത്തിൽ അക്കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിയാകും അന്തിമ റിപ്പോർട്ടിന് രൂപംനൽകുകയെന്നാണ് വിവരം. സംസ്ഥാന സമ്മേളന നടത്തിപ്പ്, പുതുതായി സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തേണ്ടവർ എന്നീ കാര്യങ്ങളും യോഗങ്ങൾ ചർച്ചചെയ്യും. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story