Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 11:06 AM IST Updated On
date_range 6 Feb 2018 11:06 AM ISTആവോലി പഞ്ചായത്തിൽ പാടം നികത്തൽ വ്യാപകം
text_fieldsbookmark_border
മൂവാറ്റുപുഴ: . പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് കടക്കാഞ്ചിറ പാടശേഖരം മണ്ണിട്ട് നികത്തുന്നത്. ആവോലി പഞ്ചായത്തിലെ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുകൂടിയുള്ള കടക്കാഞ്ചറ റോഡിന് സമീപത്തെ നെൽപാടങ്ങൾ ഭൂ മാഫിയ നികത്താൻ തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പഞ്ചായത്ത് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് രാപകൽ ഭേദമില്ലാതെ മണ്ണടിക്കുന്നത്. ചില പഞ്ചായത്ത് അംഗങ്ങൾ ഇതിന് നേരിട്ട് നേതൃത്വം നൽകുന്നതായും ആരോപണമുണ്ട്. പ്രദേശവാസികളും സംഘടനകളും പലതവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഇതുസംബന്ധിച്ച ഫയൽപോലും ഇപ്പോൾ കാണാനില്ലേത്ര. ഭരണസമിതി അധികാരമേറ്റയുടൻ ഈ ഭാഗത്തെ വയലുകളിൽ റബർ നട്ടത് വിവാദമായെങ്കിലും നടപടിെയടുത്തില്ല. ഏക്കറുകണക്കിന് സ്ഥലം എക്സ്കവേറ്റർ ഉപയോഗിച്ച് കാന താഴ്ത്തി ജലം വറ്റിച്ചുകൊണ്ടിരിക്കുകയാണ്. വരുംനാളുകളിൽ മണ്ണിട്ട് മൂടാനുള്ള മുന്നൊരുക്കമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. െപലീസിനെയും കൃഷി വകുപ്പിനെയും നോക്കുകുത്തിയാക്കിയുള്ള മണ്ണിടൽ പഞ്ചായത്തിെൻറ ഇടപെടൽ കൊണ്ടാണെന്നാണ് പരാതിക്കാർ പറയുന്നത്. ഇതുസംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപിൾ കൃഷിമന്ത്രിക്കടക്കം പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story