Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 11:06 AM IST Updated On
date_range 6 Feb 2018 11:06 AM ISTവടയമ്പാടിയിൽ സംഘ്പരിവാർ^സർക്കാർ ഒത്തുകളിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsbookmark_border
വടയമ്പാടിയിൽ സംഘ്പരിവാർ-സർക്കാർ ഒത്തുകളിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊച്ചി: വടയമ്പാടിയിൽ ദലിത് ആത്മാഭിമാന കൺവെൻഷൻ തടഞ്ഞതിലൂടെ സംഘ്പരിവാറും സംസ്ഥാന സർക്കാറും തമ്മിെല ഒത്തുകളിയാണ് വെളിച്ചത്ത് വന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി. ജാതിമതില്‍ വിഷയത്തില്‍ ദലിത് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടി നിഷ്ഠൂരമാണ്. പൊലീസ് നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ആർ.എസ്.എസ് ആക്രമണം അഴിച്ചുവിട്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും അക്രമികളെ നിയന്ത്രിക്കാൻ തയറാകാതെ സമരം അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചതെന്ന് പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രകടനം നടത്താനും സംഘം ചേരാനും നിയന്ത്രണമുണ്ടെന്ന് പൊലീസ് അറിയിച്ച സ്ഥലത്താണ് ആർ.എസ്.എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. ഇടതു സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പൊലീസിെൻറ നഗ്നമായ ജാതിവിവേചനമാണ് വടയമ്പാടിയില്‍ കാണുന്നത്. പൊലീസ് സേനക്കുമേല്‍ ആർ.എസ്.എസിന് നിയന്ത്രണമുണ്ടെന്നാണ് ഞായറാഴ്ചത്തെ സംഭവത്തില്‍നിന്ന് വ്യക്തമാകുന്നത്. ജാതിമതിലിനെതിരായ സമരം സെക്രേട്ടറിയറ്റിലേക്ക് മാറ്റാനുള്ള സമരസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അംബുജാക്ഷന്‍ പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, സെക്രട്ടറി കെ.എ. സാദീഖ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story