Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:32 AM IST Updated On
date_range 3 Feb 2018 10:32 AM ISTനടിയെ ആക്രമിച്ച സംഭവം: രേഖകളുടെ പട്ടികയും സത്യവാങ്മൂലവും കോടതിയിൽ
text_fieldsbookmark_border
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണകോടതിയില്‍ സമര്‍പ്പിക്കാനുള്ള രേഖകളുടെ പട്ടികയും സത്യവാങ്മൂലവും അന്വേഷണ ഉദ്യോഗസ്ഥര്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് നടപടി നീണ്ടുപോകുന്നതിലും രേഖകള്‍ സംബന്ധിച്ച അവ്യക്തതയിലും കോടതി അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് 760 രേഖകള്‍ ഉള്‍പ്പെട്ട പട്ടിക സമര്‍പ്പിച്ചത്. പരിശോധന ഫലങ്ങള്‍, മൊഴികള്‍, സി.സി ടി.വി ദൃശ്യങ്ങള്‍, മെമ്മറി കാര്‍ഡ്, പെന്‍ ഡ്രൈവ് തുടങ്ങിയ തെളിവുകളും രേഖകളുമാണ് പട്ടികയിലുള്ളത്. ഇവയില്‍ ചില സുപ്രധാന രേഖകള്‍ ഒഴികെയുള്ളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്. രേഖകള്‍ പരിശോധിക്കാന്‍ ബുധനാഴ്ച വരെ പ്രതികള്‍ക്ക് കോടതി സമയം അനുവദിച്ചു. എട്ടാം പ്രതി നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സർ സുനിയെന്ന സുനില്‍കുമാര്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ വിവിധ രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളും ബുധനാഴ്ചയാകും പരിഗണിക്കുക. എല്ലാ പ്രതികളോടും അന്നു നേരിട്ട് ഹാജരാകാന്‍ ഉത്തരവായിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് രണ്ടാമത് സമര്‍പ്പിച്ച ഹരജിയില്‍ തിങ്കളാഴ്ചയാകും വിധി പറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story