Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 11:54 AM IST Updated On
date_range 13 Aug 2018 11:54 AM ISTറോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണം
text_fieldsbookmark_border
മൂവാറ്റുപുഴ: മാസങ്ങളായി തകർന്നുകിടക്കുന്ന മൂവാറ്റുപുഴ -ആരക്കുഴ-പണ്ടപ്പിള്ളി റോഡിലൂടെ കാൽനട പോലും ദുരിതമായി മാറി. റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം പരിഹരിക്കാതെ വന്നതോടെ സഹികെട്ട നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുകയാണ്. മൂവാറ്റുപുഴ നഗരത്തിലെ പി.ഒ ജങ്ഷനിൽനിന്ന് ആരംഭിച്ച് ആരക്കുഴവഴി പണ്ടപ്പിള്ളിയിലെത്തിച്ചേരുന്ന 12 കി.മീ. റോഡിെൻറ ഭൂരിഭാഗവും തകർന്നുകിടക്കുകയാണ്. റോഡിന് സംരക്ഷഭിത്തി നിർമിച്ച് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂവാറ്റുപുഴ മേഖലയിലെ ഒട്ടുമിക്ക റോഡുകളും യഥാസമയം നവീകരിച്ചപ്പോഴും ഇൗ റോഡിനോട് അധികൃതർക്ക് അവഗണനയായിരുന്നു. എം.സി റോഡിലും തൊടുപുഴ റോഡിലും ഗതഗത തടസ്സം നേരിടുമ്പോൾ ആരക്കുഴ, പണ്ടപ്പിള്ളി റോഡിലൂടെയാണ് മൂവാറ്റുപുഴയിൽനിന്ന് ബസുൾപ്പടെ പോകുന്നത്. കൂടാതെ, പെരുമ്പല്ലൂർ, ആരക്കുഴ, പണ്ടപ്പിള്ളി , തോട്ടക്കര, അരിക്കുഴ, ചിറ്റൂർ, മണക്കാട് വഴി പോകുന്ന നിരവധി ബസുകൾ സർവിസ് നടത്തുന്ന റോഡാണിത്. മാറിമാറിവരുന്ന ഭരണകർത്താക്കളുടെ മുന്നിൽ ബി.എം.ബി.സി നിലവാരത്തിൽ വീതികൂട്ടി ടാർ ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് തകർന്നു കിടക്കുന്നതിനാൽ സ്വകാര്യബസുകൾ ട്രിപ്പ് മുടക്കുന്നതും പതിവാണ്. നിരന്തരം അപകടം സംഭവിക്കുന്നതിനാൽ ഇരുചക്രവാഹനക്കാർ ഇതുവഴി പോകാൻ മടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story