Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 10:45 AM IST Updated On
date_range 23 April 2018 10:45 AM ISTകലൂരിൽ കെട്ടിടം ഇടിഞ്ഞുവീണ സംഭവം; റോഡ് നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
കൊച്ചി: കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണതിനെത്തുടർന്ന‌് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ലിസി ജങ‌്ഷനും കലൂരിനുമിടയിൽ റോഡ് നിർമാണം പുരോഗമിക്കുന്നു. ഇതുവഴി ഗതാഗതം ബുധനാഴ്ച പുനരാരംഭിക്കാനാണ് അധികൃതരുടെ പദ്ധതി. ഇതിെൻറ ഭാഗമായി 24 മണിക്കൂറും നീണ്ട ജോലിയാണ് നടക്കുന്നത്. റോഡ് ബലപ്പെടുത്തുന്ന പൈലിങ് ജോലി ഞായറാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. 30 മീറ്റര്‍ നീളത്തിലാണ് റോഡ് പുനര്‍നിര്‍മാണ ജോലി. മെറ്റലും മണ്ണും ഇട്ട് നികത്തുന്ന ജോലി തിങ്കളാഴ്ച നടക്കും. ചൊവ്വാഴ്ച്ച വൈകീട്ടോടെ റോഡിെൻറ പണി പൂര്‍ത്തീകരിച്ച് ബുധനാഴ്ച രാവിലെ മുതല്‍ ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരും. ഞായറാഴ‌്ച വൈകീട്ട‌് കലക‌്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല സ്ഥലം സന്ദർശിച്ച‌് ജോലിപുരോഗതി വിലയിരുത്തി. റോഡ് തകർന്ന ഭാഗത്ത് മണ്ണിന‌് ഉറപ്പ് കുറവായതിനാൽ ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളത് കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധയോടെയാണ് ബലപ്പെടുത്തൽ. നികത്താനും റോഡിെൻറ ഭാഗം ബലപ്പെടുത്താനുമുള്ള ചെലവ‌് ഇവിടെ കെട്ടിടം നിർമിക്കുന്ന വസ‌്ത്രവ്യാപാര സ്ഥാപന ഉടമകളിൽനിന്ന‌് ഈടാക്കും. വ്യാഴാഴ്ച രാത്രിയാണ് നിർമാണത്തിലിരുന്ന കെട്ടിടത്തിെൻറ പൈലുകളടക്കം ഇടിഞ്ഞത്. 12 നില കെട്ടിടമാണ് പണിയാൻ ഉദ്ദേശിച്ചിരുന്നത്. ഇതിെൻറ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണെടുക്കലടക്കം നടക്കവെയാണ് ഭാഗങ്ങൾ ഇടിഞ്ഞുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story