Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിസാമുദ്ദീ​െൻറ...

നിസാമുദ്ദീ​െൻറ തിരോധാനത്തിന് ഒരാണ്ട്; പ്രതീക്ഷയോടെ മാതാപിതാക്കൾ

text_fields
bookmark_border
പൂച്ചാക്കൽ (ആലപ്പുഴ): വീട്ടിൽനിന്ന് ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയ 10ാം ക്ലാസുകാരൻ പാണാവള്ളി തോട്ടത്തില്‍ നികര്‍ത്ത് താജു--റൈഹാനത്ത് ദമ്പതികളുടെ മകൻ നിസാമുദ്ദീനെ കാണാതായിട്ട് ഒരാണ്ട് തികഞ്ഞു. ഒരുവർഷം പിന്നിടുമ്പോഴും കുട്ടിയെക്കുറച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ ഹരജിയിൽ ഹൈകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.പി ജെ. ഹിമേന്ദ്രനാഥി​െൻറ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംഘം വ്യക്തമാക്കുന്നത്. അന്വേഷണസംഘം നിസാമുദ്ദീ​െൻറ വീട് സന്ദർശിക്കുകയും അവസാനമായി നിസാം കയറിപ്പോയ സുഹൃത്തി​െൻറ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും പുരയിടത്തിലെ കുളം വറ്റിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. നിസാം മൊബൈല്‍ ഫോണ്‍ ബന്ധുകൂടിയായ ഇർഫാനെ ഏല്‍പിച്ചിരുന്നു. ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ഇതിൽനിന്ന് വിളിച്ച മുഴുവന്‍ നമ്പറുകളുടെയും പേരുകാരെ വിളിച്ചുവരുത്തി തെളിവെടുക്കുകയും ചെയ്തിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ്‌ പറയുന്നു. ബംഗളൂരു, മൂന്നാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. മൂന്നാറിൽ നിസാമിനെ കണ്ടതായും ഇല്ലെന്നും അവിടുത്തെ നാട്ടുകാർ പറഞ്ഞിരുന്നു. കാണാതായദിവസം പ്രധാന റോഡിലെയും കടകളിലെയും കാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കേസില്‍ ആദ്യഘട്ടത്തിൽ 150 പേരെ ചോദ്യം ചെയ്യുകയും 1500 പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പൊലീസ് പതിക്കുകയും ചെയ്തിരുന്നു. കാണാതായതുമുതൽ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് നിവാരണം ലഭിക്കുക എന്നത് പ്രത്യേക അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുമ്പോൾ കുട്ടിയെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും നാട്ടുകാരും. എന്‍.എസ്.എസ് സ്‌കൂളില്‍ പഠിച്ച് 10ാം ക്ലാസ് പരീക്ഷ എഴുതിയ സമയത്താണ് നിസാമുദ്ദീനെ കാണാതായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story