Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:09 AM GMT Updated On
date_range 6 April 2018 5:09 AM GMTഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം: ബ്രഹ്മപുരത്തെ പൊതുശ്മശാനം തുറന്നില്ല
text_fieldsbookmark_border
പള്ളിക്കര: ലക്ഷങ്ങൾ മുടക്കി ബ്രഹ്മപുരത്ത് നിർമിച്ച പൊതുശ്മശാനം തുറന്നുകൊടുക്കാനായില്ല. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷമായിട്ടും നിർമാണം പ്രാരംഭ ഘട്ടത്തിലാണ്. മൃതദേഹം ദഹിപ്പിക്കാൻവേണ്ടി സ്ഥാപിച്ച യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിന് കീഴിൽ ബ്രഹ്മപുരത്ത് സ്ഥലം കണ്ടെത്തി ശ്മശാനം നിർമാണം ആരംഭിച്ചത്. ഒന്നര വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന് ഹൈന്ദവ ശ്മശാന സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. പൊതുശ്മശാനത്തിെൻറ പേരിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി 28 ലക്ഷം രൂപ സംഭാവന നൽകി. കുന്നത്തുനാട്, കിഴക്കമ്പലം, വടവുകോട്-പുത്തൻകുരിശ്, മഴുവന്നൂർ പഞ്ചായത്തുകൾക്ക് കീഴിൽ നിലവിൽ പൊതുശ്മശാനം ഇല്ല. തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്.
Next Story