Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 11:14 AM IST Updated On
date_range 5 April 2018 11:14 AM ISTവടയമ്പാടിയിലെ റവന്യൂ ഭൂമി: പട്ടയത്തിെൻറ നിയമസാധുത പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ
text_fieldsbookmark_border
കോലഞ്ചേരി: വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് ഭൂമിക്ക് എൻ.എസ്.എസിന് ലഭിച്ച പട്ടയത്തിെൻറ നിയമസാധുത പരിശോധിക്കുമെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലൻ. വടയമ്പാടി ദലിത് ഭൂ അവകാശ സമരമുന്നണി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി സർക്കാർ തലത്തിൽ സമിതിയെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. സമരസമിതി പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതിെൻറ നിയമസാധ്യത ആരായും. പൊലീസ് നടപടിക്കെതിരെ സമരസമിതി പ്രവർത്തകർ നൽകിയ പരാതികളിൽ അന്വേഷണം കാര്യക്ഷമമാക്കും. ഇക്കാര്യങ്ങളിൽ തുടർ നടപടികൾ ഏകോപിപ്പിക്കാൻ സ്ഥലം എം.എൽ.എ വി.പി. സജീന്ദ്രനെ ചുമതലപ്പെടുത്തി. 14ന് വടയമ്പാടിയിലെ പുറമ്പോക്ക് മൈതാനിയിൽ അംബേദ്കർ ജയന്തിയാഘോഷം നടത്തണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കും. തുടർ നടപടികൾക്ക് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് ഭൂമി പൊതു ഉടമസ്ഥതയിൽ നിലനിർത്തുക, പട്ടയം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിന് ശേഷമാണ് മന്ത്രിെയ കണ്ടത്. കൂടിക്കാഴ്ചയിൽ വി.പി. സജീന്ദ്രൻ എം.എൽ.എ, സമരമുന്നണി കൺവീനർ എം.പി. അയ്യപ്പൻകുട്ടി, സമരസഹായ സമിതി കൺവീനർ ജോയി പാവേൽ, അർഷദ് പെരിങ്ങാല, ഷൺമുഖൻ ഇടിയത്തേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story