Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:10 AM IST Updated On
date_range 20 Sept 2017 11:10 AM ISTതീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങളെത്തിക്കാന്‍ സപ്ലൈകോ
text_fieldsbookmark_border
കൊച്ചി: ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി (സാഫ്) വിവിധ സ്ഥലങ്ങളില്‍ തുറന്നിട്ടുള്ള തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളിലും കമ്യൂണിറ്റി പ്രോവിൻഷന്‍ സ്റ്റോറുകളിലും സപ്ലൈകോ നിത്യോപയോഗ സാധനങ്ങള്‍ വിപണനത്തിനെത്തിക്കുന്നു. ആകെ 17 വിപണന കേന്ദ്രങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. നേരേത്ത മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മയും പി.തിലോത്തമനും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സപ്ലൈകോ സി.എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷും സാഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സി.ആ ര്‍. സത്യവതിയും ഇതു സംബന്ധിച്ച ധാരണപത്രം ഒപ്പുെവച്ചു. തീര മാവേലി എന്ന പേരിലുള്ള പദ്ധതി പ്രകാരം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സബ്‌സിഡി, നോണ്‍ സബ്‌സിഡി ഇനങ്ങളിലുള്ള നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കും. എറണാകുളം ജില്ലയിലെ എടവനക്കാട്, എളങ്കുന്നപ്പുഴ, തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം, മലപ്പുറം ജില്ലയിലെ തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട് വെസ്റ്റ് ഹില്‍ ഭഗവാന്‍മുക്ക് ബീച്ച്, കൊയിലാണ്ടി, നടക്കാവ്, കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി, കാസർകോട് ജില്ലയിലെ നീലേശ്വരം, തൃക്കരിപ്പൂര്‍, മാടക്കാവ്, തിരുവനന്തപുരം ജില്ലയിലെ തെന്നൂര്‍കോണം, കൊല്ലം ജില്ലയിലെ കുഴീത്തുറ, അഞ്ചാലുംമൂട് എന്നിവിടങ്ങളിലുള്ള സൂപ്പർമാർക്കറ്റുകളാണ് പദ്ധതിയിലുള്ളത്. സപ്ലൈകോ വിപണനം ചെയ്യുന്ന സാധനങ്ങളില്‍ 13 ഇനങ്ങള്‍ക്കാണ് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിട്ടുള്ളത്. സപ്ലൈകോയുടെ വിവിധ ഡിപ്പോകളില്‍നിന്ന് സാഫ് അധികൃതര്‍ സാധനങ്ങള്‍ എടുത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും എത്തിക്കാനാണ് ധാരണ. തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകളിലേയും പ്രൊവിഷനല്‍ സ്റ്റോറുകളിലേയും ജീവനക്കാര്‍ക്ക് ഇതിനായി പരിശീലനം നല്‍കാനും സപ്ലൈകോ നടപടി സ്വീകരിക്കും. സപ്ലൈകോ മാര്‍ക്കറ്റിങ് വിഭാഗം മാനേജര്‍ ആര്‍.എന്‍. സതീഷ്, ജൂനിയര്‍ മാനേജര്‍ സതീഷ് ബാബു, സാഫ് ഫിനാന്‍സ് ഓഫിസര്‍ ഒ.കെ. ഹര്‍ഷിതകുമാര്‍, റിസര്‍ച്ച് അസിസ്റ്റൻറ് പി.എസ്. ശിവപ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story