Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:09 AM IST Updated On
date_range 20 Sept 2017 11:09 AM ISTപിറവത്തെ റോഡുകൾ തകർച്ചയിൽ; പരസ്പരം പഴിചാരി സമരം
text_fieldsbookmark_border
പിറവം: പിറവത്തെ പ്രധാന റോഡുകൾ ഭൂരിഭാഗവും സഞ്ചാര യോഗ്യമല്ലാതായിട്ട് നാളേറെയായി. മഴ കനത്തതോടെ കുഴികളായ റോഡുകളിൽ ചളിവെള്ളം നിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ നിത്യേന അപകടത്തിൽ പെടുന്നു. മറ്റു വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നതും പതിവാണ്. റോഡു നന്നാക്കുന്നത് എൽ.ഡി.എഫ് സർക്കാറിെൻറ ചുമതലയാണെന്ന് ചൂണ്ടികാട്ടി ഇന്നലെ യു.ഡി.എഫ് ഭരിക്കുന്ന പിറവം നഗരസഭയിലെ ഭരണകക്ഷി കൗൺസിലർ ചെയർമാെൻറയും വൈസ് ചെയർമാെൻറയും നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഒാഫിസ് ഉപരോധിച്ചു. മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിന് കോടികളുടെ ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചതാണെന്നും, എന്നാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ചേർന്നു സമയബന്ധിതമായി പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു നടപ്പാക്കുന്നതിൽ പിറവം എം.എൽ.എക്കു വീഴ്ച പറ്റിയതാണെന്നുമാണ് നഗരസഭ എൽ.ഡി.എഫ് കൗൺസിലർമാരുടെ ആരോപണം. എന്നാൽ, റോഡുകളൊന്നും സഞ്ചാരയോഗ്യമല്ലെന്ന് ആരോപിച്ച് ബി.ജെ.പി നടത്തിയ റോഡ് ഉപരോധം ജില്ല സെക്രട്ടറി എം.എൻ. മധു ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം പിറവം നഗരസഭകളിലെ പ്രധാന റോഡുകളും എടക്കാട്ടുവയൽ, മഞ്ഞീട്ട്, രാമമംഗലം, പാമ്പാക്കുട, പഞ്ചായത്തുകളിലെ പ്രധാന റോഡുകളും തകർന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story