Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉണർന്നുപ്രവർത്തിച്ച്​...

ഉണർന്നുപ്രവർത്തിച്ച്​ അധികൃതർ; പോസ്​റ്റ്​മോർട്ടം വേഗത്തിലാക്കി

text_fields
bookmark_border
പെരുമ്പാവൂർ: അവധിദിനത്തിലുണ്ടായ പാറമട ദുരന്തത്തിൽ അധികാരികളുടെ സമയോജിത ഇടപെടൽ യുവാക്കളുടെ പോസ്റ്റ്മോർട്ടം ഉൾെപ്പടെ നിയമ നടപടികൾ വേഗത്തിലാക്കി. ബലിപെരുന്നാൾ, ഓണം, ചതയം തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളിെല മണ്ണെടുപ്പും അനധികൃത നിർമാണവും തടയാൻ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് പ്രത്യേക ഉദ്യോഗസ്ഥസംഘം തമ്പടിച്ചിരുന്നു. ഇവർ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിച്ച് പോസ്റ്റ്മോർട്ടത്തിന് കാര്യങ്ങൾ വേഗത്തിലാക്കി. പെരുമ്പാവൂർ ഡിവൈ.എസ്.പി ജി. വേണുവി​െൻറ നേതൃത്വത്തിെല പെരുമ്പാവൂർ, കുറുപ്പംപടി, കോടനാട് സ്റ്റേഷനുകളിലെ പൊലീസ് അപകടസ്ഥലത്തെ രക്ഷാപ്രവർത്തനത്തിനും സർക്കാർ ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കാനും നേതൃത്വം നൽകി. മുങ്ങി മരിച്ച വിനായക​െൻറയും ശ്രാവണി​െൻറയും മൃതദേഹമാണ് താലൂക്ക്ആശുപത്രിയിൽ ആദ്യം എത്തിയത്. താമസിയാതെ കളമശ്ശേരി എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞ് താലൂക്ക് ആശുപത്രിയിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മുനിസിപ്പൽ ചെയർപേഴ്സൻ സതി ജയകൃഷ്ണൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുലേഖ ഗോപാലകൃഷ്ണൻ, തഹസിൽദാർ സാബു കെ. ഐസക് എന്നിവരുടെ ഇടപെടലും കാര്യങ്ങൾ ദ്രുതഗതിയിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story