Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇത്തവണയും...

ഇത്തവണയും ഓണത്തപ്പനുമായി കാർത്യായനിയമ്മ എത്തി

text_fields
bookmark_border
മൂവാറ്റുപുഴ: ഓണനാൾ അടുത്തതോടെ ഓണത്തപ്പനുമായി കാർത്യായനിയമ്മ. നഗരത്തിലെ ഇ.ഇ.സി മാർക്കറ്റ് ജങ്ഷന് സമീപമാണ് ഓണത്തപ്പനെ വിൽപനക്ക് ഒരുക്കിയിരിക്കുന്നത്. നാടി​െൻറ വിവിധഭാഗങ്ങളിൽനിന്ന് ഓണത്തപ്പൻ തേടി ആളുകൾ ഇവിടെ എത്തുന്നുണ്ട്. ഓണത്തപ്പനോടൊപ്പം അമ്മിക്കല്ലും ഉരലും ഉലക്കയും വിൽപനക്കുണ്ട്. വാളകം കോളത്തുരുത്തേൽ കാർത്യായനിയമ്മ 35 വർഷമായി മൺപാത്ര നിർമാണത്തോടൊപ്പം ഓണസീസണിൽ തൃക്കാക്കരയപ്പനെ നിർമിച്ച് വിൽക്കുന്നുണ്ട്. ഇത് ലാഭം ഉദ്ദേശിച്ചല്ലെന്നും ആചാരഭാഗമായിട്ടാണെന്നും ഇവർ പറയുന്നു. ഓണനാളിൽ തൃക്കാക്കരയപ്പ​െൻറ ഇരുഭാഗങ്ങളിലുമായി െവക്കുന്നതിനായാണ് ഉരലും ഉലക്കയും അമ്മിക്കല്ലും നൽകുന്നത്. 100 രൂപയാണ് വില. ചിങ്ങമാസത്തിനു മുമ്പെ നിർമാണമാരംഭിക്കും. കീഴ്മാടുനിന്നാണ് ഇത് നിർമിക്കാനുള്ള മണ്ണ് എത്തിക്കുന്നത്. മണ്ണ് പരുവപ്പെടുത്തിയശേഷം എല്ലാ ദിവസവും രാവിലെ പ്രാർഥനക്കുശേഷം തൃക്കാക്കരയപ്പനേയും ഉരലും ഉലക്കയും അമ്മിക്കല്ലും നിർമിക്കാൻ തുടങ്ങും. നിർമാണം കഴിഞ്ഞശേഷം കാവി കളറിൽ പൂശിയെടുക്കുമ്പോൾ മാത്രമാണ് വിൽപനക്ക് തയാറാകുന്നത്. പണ്ട് തൃക്കാക്കരയപ്പനെ ഓണമടുക്കുമ്പോൾ വീടുകളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു പതിവ്. 10 വർഷമായി ഇ.ഇ.സി മാർക്കറ്റ് ജങ്ഷനിൽ തുടർച്ചയായി മൺപാത്രത്തോടൊപ്പം ഓണസീസണിൽ തൃക്കാക്കരയപ്പനെയും വിൽപനക്ക് തയാറാക്കും. ഇടുക്കിയിൽ നിന്നടക്കം ഇത് വാങ്ങാൻ സ്ഥിരമായി എത്തുന്നവരുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story