Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:14 AM IST Updated On
date_range 31 Oct 2017 11:14 AM ISTആർ.എസ്.എസും ബി.ജെ.പിയും അസഹിഷ്ണുതയുടെ വക്താക്കള്‍ ^കാനം
text_fieldsbookmark_border
ആർ.എസ്.എസും ബി.ജെ.പിയും അസഹിഷ്ണുതയുടെ വക്താക്കള്‍ -കാനം മാവേലിക്കര: ആർ.എസ്.എസും ബി.ജെ.പിയും അസഹിഷ്ണുതയുടെ വക്താക്കളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള തെക്കന്‍ മേഖല ജനജാഗ്രത യാത്രക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത പ്രശ്‌നങ്ങളോ വികസനമോ ചര്‍ച്ച ചെയ്യാതെ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയില്‍ ഉടനീളം മുഴങ്ങിക്കേട്ടത് കൊലവിളിയും ഭീഷണികളുമാണ്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുമ്പോള്‍തന്നെ പരസ്പരം ബഹുമാനവും സഹകരണവും ഉറപ്പാക്കുന്നതാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ രീതി. മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാനത്തിനകത്തും പുറത്തും തടയാന്‍ ആർ.എസ്.എസ് ശ്രമിച്ചത് നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഏറ്റവും പ്രാകൃതമായ മനസ്സുള്ളവരുടെ കൈയിലാണെന്ന് രാജ്യത്തിെൻറ ഭരണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ പറഞ്ഞു. കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ. മധുസൂദനന്‍, അഡ്വ. ജി. ഹരിശങ്കര്‍, ലീല അഭിലാഷ്, ജി. അജയകുമാര്‍, അഡ്വ. പി. സോളമന്‍, സോഹന്‍, പ്രഭ വി. മറ്റപ്പള്ളി, സുബൈര്‍, ചാരുംമൂട് സാദത്ത്, പി.കെ. മുരളീധരന്‍, ബിനു വര്‍ഗീസ്, എ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജേക്കബ് ഉമ്മന്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story