Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോട്ട്​ സർവിസ്​:...

ബോട്ട്​ സർവിസ്​: പുതിയ വ്യവസ്​ഥകളുമായി കെ.എസ്​.​െഎ.എൻ.സി

text_fields
bookmark_border
കൊച്ചി: ഫോർട്ട്കൊച്ചിക്കും െവെപ്പിനുമിടയിൽ ബോട്ട് സർവിസ് ഏറ്റെടുത്ത് നടത്തുന്നതിന് പുതിയ വ്യവസ്ഥകളുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ. ആവശ്യങ്ങളുന്നയിച്ച് സ്ഥാപനത്തി​െൻറ കോമേഴ്സ്യൽ മാനേജർ കോർപറേഷൻ സെക്രട്ടറിക്ക് കത്തു നൽകി. ഇൗ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ മേയർ സൗമിനി ജയിൻ ബുധനാഴ്ച സ്പെഷൽ കൗൺസിൽ വിളിച്ചു. ബോട്ട് സർവിസ് നടത്തിപ്പിൽ ഉണ്ടാകുന്ന തർക്കം കോർപറേഷൻ നികത്തണമെന്ന് കത്തിൽ പറയുന്നു. എല്ലാ ആഴ്ചയും ബോട്ട് സർവിസിലെ വരുമാനവും ചെലവും കണക്കാക്കി നൽകേണ്ട തുക കോർപറേഷനെ അറിയിക്കും. അത് ഏഴു ദിവസത്തിനകം നൽകുകയും വേണം. ബോട്ടിന് രണ്ട് ടിക്കറ്റ് പരിശോധകരടക്കം എട്ടു ജീവനക്കാരാണ് ഉണ്ടാകുക. സർവിസിനായ ഇന്ധനവും, അറ്റകുറ്റപണികളും കമ്പനി വഹിക്കുമെങ്കിലും 500 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ വാങ്ങേണ്ടി വന്നാൽ തുക കോർപറേഷൻ നൽകണം. ഇൻഷുറൻസ് പുതുക്കൽ, വാർഷിക അറ്റകുറ്റപ്പണി എന്നിവ കോർപറേഷ​െൻറ ഉത്തരവാദിത്തമായിരിക്കുമെന്നും കത്തിൽ പറയുന്നു. ഇപ്പോൾ വാടകക്ക് എടുത്ത് സർവിസ് നടത്തുന്ന ബോട്ടിൽ മൂന്ന് രൂപയാണ് നിരക്ക്. ഇത് അഞ്ച് രൂപയായി ഉയർത്തി നൽകിയാൽ കോർപറേഷ​െൻറ സഹായമില്ലാതെ തന്നെ സർവിസ് നടത്താമെന്ന് കെ.എസ്.െഎ.എൻ.സി ആദ്യം അറിയിച്ചിരുന്നതാണ്. ഇതിനോട് പൊതുവെ യോജിപ്പായിരുന്നെങ്കിലും ടിക്കറ്റ് ചാർജ് വർധിപ്പിക്കുന്നത് പ്രതിേഷധത്തിന് ഇടയാക്കുമെന്ന വാദവുമായി ചിലർ രംഗത്തെത്തി. ഇതിന് പിന്നിൽ കാര്യങ്ങൾ തടസ്സപ്പെടുത്തി മറ്റ് ചിലരെ സംരക്ഷിക്കാനുള്ള താൽപര്യമാണെന്നാണ് വിലയിരുത്തുന്നത്. കോടികൾ ചെലവിട്ട പദ്ധതി യഥാർഥ്യമാക്കാൻ കഴിയാതെ പ്രതിസന്ധി തുടരുേമ്പാഴും പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. നിർമാണം പൂർത്തീകരിച്ച റോ റോ ജങ്കാറുകൾ ഏറ്റെടുത്തു കൊണ്ടു പോയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണെമന്നാവശ്യപ്പെട്ട് പോർട്ട് ട്രസ്റ്റ് കത്തു നൽകിയിരിക്കുകയാണ്. അതിനിടെയാണ് പുതിയ തലവേദന. കെ.എസ്.െഎ.എൻ.സി കൂടുതൽ ഡിമാൻഡുകൾ വെക്കുന്ന സാഹചര്യത്തിൽ ഇൗ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളുമായും ചർച്ച നടത്തണമെന്ന നിർദേശം ഉയർന്നിരുന്നതാണ്. എന്നാൽ, അതിൽ നടപടി ഉണ്ടായില്ല. കോർപേറഷ​െൻറ സുവർണജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകുകയാണ്. അതിനിടെയാണ് ഒന്നിനു പിറകെ മറ്റൊന്നായി വിവാദങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story