Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:33 AM IST Updated On
date_range 26 Oct 2017 11:33 AM ISTമാവോവാദി നേതാക്കളുടെ കൊലപാതകം സി.ബി.െഎ അന്വേഷിക്കണമെന്ന് ഹരജി
text_fieldsbookmark_border
കൊച്ചി: നിലമ്പൂർ കരുളായ് വനമേഖലയിൽ മാവോവാദികളായ കുപ്പു ദേവരാജും അജിതയും വെടിയേറ്റ് മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി. പരാതി നല്‍കിയിട്ടും കേസ് എടുക്കാത്ത പൊലീസ് നടപടി ദേശീയ മനുഷ്യാവകാശ കമീഷെൻറയും സുപ്രീംകോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി.യു.സി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. പൗരനാണ് ഹൈകോടതിയെ സമീപിച്ചത്. 2016 നവംബർ 24നാണ് കരുളായ് വനമേഖലയിലെ ഉണക്കപ്പാറയിൽ മാവോവാദി വേട്ടക്ക് നിയോഗിക്കപ്പെട്ട തണ്ടർ ബോൾട്ട് സംഘത്തിെൻറ വെടിയേറ്റ് സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രസമിതി അംഗം കുപ്പു ദേവരാജും പശ്ചിമഘട്ട പ്രത്യേക മേഖല സമിതി അംഗം അജിതയും കൊല്ലപ്പെട്ടത്. 12 അംഗ മാവോവാദി സംഘം തങ്ങൾക്കുനേരെ വെടിവെച്ചെന്നും പ്രതിരോധിക്കാന്‍ നടത്തിയ വെടിവെപ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസിെൻറ വാദം. പൊലീസിനുനേരെ മാവോവാദികള്‍ വെടിയുതിര്‍ത്തെന്ന കേസാണ് എടക്കര െപാലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ, ആക്രമണത്തില്‍ പൊലീസുകാർക്ക് ആർക്കും പരിക്കില്ല. പൊലീസിെൻറ അന്വേഷണം എങ്ങുമെത്തിയിട്ടുമില്ല. മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മാവോവാദികൾ തണ്ടർ ബോൾട്ട് സംഘത്തെ ആക്രമിച്ചതിന് തെളിവില്ലെന്നിരിക്കെ ഇവർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story