Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 5:38 AM GMT Updated On
date_range 25 Oct 2017 5:38 AM GMTസ്‌കൂൾ വാഹനങ്ങളുടെ പരിശോധന: മദ്യപിച്ച് വാഹനമോടിച്ച 32 ഡ്രൈവർമാർക്കെതിരെ കേസ്
text_fieldsbookmark_border
ആലുവ: സ്‌കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സംയുക്ത പരിശോധനയിൽ റൂറൽ ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ച 32 ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ജില്ല പൊലീസ് മേധാവി എ.വി. ജോർജിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാവിലെയാണ് പ്രത്യേക പരിശോധന നടത്തിയത്. മുഴുവൻ പൊലീസ് സ്‌റ്റേഷനിലും രാവിലെ ഏഴുമുതൽ 10 വരെ നടത്തിയ പരിശോധനയിൽ 1288 സ്‌കൂൾ ബസും കുട്ടികളെ കയറ്റിയ 803 വാഹനവും പരിശോധിച്ചു. മദ്യപിച്ച് വാഹനം ഒാടിച്ചതിന് ഒമ്പത് സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിെരയും 23 മറ്റ് വാഹന ഡ്രൈവർമാർക്കെതിെരയും കേസ് രജിസ്‌റ്റർ ചെയ്തു. കോതമംഗലം പൊലീസ് സ്‌റ്റേഷനിൽ നാലുകേസും ആലുവ വെസ്‌റ്റ്, എടത്തല പൊലീസ് സ്‌റ്റേഷനുകളിൽ മൂന്ന് കേസ് വീതവും ആലുവ ഈസ്‌റ്റ്, പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, കല്ലൂർക്കാട് പൊലീസ് സ്‌റ്റേഷനുകളിൽ രണ്ട് കേസ് വീതവും അങ്കമാലി, നോർത്ത് പറവൂർ, പുത്തൻവേലിക്കര, ഞാറക്കൽ, കോടനാട്, കാലടി, അയ്യൻപുഴ, കുന്നത്തുനാട്, ഊന്നുകൽ, പോത്താനിക്കാട്, മുളന്തുരുത്തി, കൂത്താട്ടുകുളം പൊലീസ് സ്‌റ്റേഷനുകളിൽ ഓരോ കേസ് വീതവുമാണ് രജിസ്‌റ്റർ ചെയ്തത്. ടയർ മോശമായ രീതിയിൽ കാണപ്പെട്ട 36 സ്‌കൂൾ ബസുകൾക്കും 21 മറ്റ് വാഹനങ്ങൾക്കുമെതിരെ നടപടിയെടുത്തു.
Next Story