Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:12 AM IST Updated On
date_range 20 Oct 2017 11:12 AM ISTപറവൂരിലെ കരാറുകാർ പണിമുടക്കും
text_fieldsbookmark_border
പറവൂർ: താലൂക്കിലെ കരാറുകാർ ടെൻഡർ ബഹിഷ്കരിക്കാനും പണി നിർത്തിവെച്ച് പ്രതിഷേധിക്കാനും തീരുമാനിച്ചു. ഒാൾ കേരള ഗവ. കോൺട്രാക്റ്റേഴ്സ് അസോസിയേഷനും കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷനും സംയുക്ത യോഗം ചേർന്നാണ് തീരുമാനമെടുത്തത്. കരാറുകാരുടെ ബില്ലിൽനിന്ന് അശാസ്ത്രീയമായി ജി.എസ്.ടി ഈടാക്കുന്നതിലും കരിനിയമങ്ങൾ അടിച്ചേൽപിക്കുന്നതിലും നിർമാണസാമഗ്രികളുടെ വില വർധനയിലും പ്രതിഷേധിച്ചാണ് നടപടി. പി.വി.എസ് ഹാളിൽ ചേർന്ന യോഗത്തിൽ വി.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ജോണി തോമസ്, എം.ഐ. അഗസ്തിക്കുട്ടി, അബ്‌ദുൽ കരിം, കെ.എസ്. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സംയുക്ത സമരസമിതി ഭാരവാഹികൾ: ഒ.പി. ബിജു (കൺ), പി.എസ്. ശക്തിധരൻ (ജോ. കൺ) ടി.എസ്. ബിജിൽ കുമാർ (ട്രഷ). സ്കൂൾ കെട്ടിടം പ്രവൃത്തിക്ക് 82 ലക്ഷം അനുവദിച്ചു പറവൂർ: വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട് സ്കൂളുകളിൽ കെട്ടിടം പണിയാൻ 82 ലക്ഷം രൂപ അനുവദിച്ചു. ചേന്ദമംഗലം ഗവ. എൽ.പി സ്കൂളിന് 27 ലക്ഷം, പറവൂർ എൽ.പി.ജി സ്കൂളിന് 55 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. ടെൻഡർ നടപടി പൂർത്തീകരിച്ച് ഉടൻ നിർമാണം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story