Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:12 AM IST Updated On
date_range 12 Oct 2017 11:12 AM ISTഅതിക്രമം നടക്കുന്നതായി പ്രചാരണം; ബംഗാളിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
text_fieldsbookmark_border
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ അതിക്രമം നടക്കുന്നതായി പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കൊൽക്കത്ത സ്വദേശിയായ സുബൈറാണ് െപാലീസ് പിടിയിലായത്. ബംഗാളിയായ ഹോട്ടൽ തൊഴിലാളിയെ കൊല്ലുന്നത് കണ്ടുവെന്ന് ഇയാൾ ഹോട്ടലുകൾ തോറും കയറിയിറങ്ങി പ്രചരിപ്പികയായിരുന്നു. കലൂർ സ്‌റ്റേഡിയത്തിന് സമീപത്തുവച്ച് മലയാളികൾ കൂട്ടമായി ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് കണ്ടുവെന്നും ജീവൻ വേണമെങ്കിൽ അടുത്ത െട്രയിനിൽ കയറി നാട്ടിലേക്ക് പൊയ്ക്കൊള്ളാനുമാണ് സുബൈർ എറണാകുളത്തെ ഹോട്ടലുകൾ കയറിയിറങ്ങി പ്രചരിപ്പിച്ചത്. ഇതേ തുടർന്ന് കേരളത്തിലുടനീളമുള്ള ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടൽ നടത്തിപ്പുകാരൻ ചോദിച്ചപ്പോൾ തമാശയാണെന്നായിരുന്നു സുബൈറിെൻറ മറുപടി. തുടർന്ന് ഇയാളെ ഹോട്ടലുകാർ െപാലീസിന് കൈമാറി. കുറ്റകരമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് യുവാവിനെ സെൻട്രൽ െപാലീസ് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story