Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 5:30 AM GMT Updated On
date_range 9 Oct 2017 5:30 AM GMTപി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഒത്തുകൂടി
text_fieldsbookmark_border
കൊച്ചി: പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ എറണാകുളം സുഭാഷ് പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. ജില്ലയില്‍ 2015 ജൂണ്‍ 29ന് നിലവില്‍ വന്ന ലാസ്റ്റ് ഗ്രേഡ് സര്‍വൻറ്സ് (വിവിധം) റാങ്ക് പട്ടികയുടെ കാലാവധി തീരാന്‍ എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഇതുവരെ ലിസ്റ്റിലെ 11% ത്തിന് മാത്രമാണ് നിയമനം ലഭിച്ചത്. വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് നിയമനം മന്ദഗതിയില്‍ നടക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. മെയിന്‍ പട്ടികയില്‍ 2032 പേരും അത്രത്തോളം തന്നെ ഉപപട്ടികയിലുമായിട്ടുള്ള ലിസ്റ്റില്‍നിന്ന് രണ്ട് വര്‍ഷവും നാല് മാസവും പിന്നിട്ടപ്പോള്‍ നടന്നത് 579 നിയമനങ്ങള്‍ മാത്രമാണ്. പട്ടികയില്‍നിന്ന് ആദ്യ നിയമനം നടന്നത് ലിസ്റ്റ് വന്ന് മൂന്നു മാസത്തിന് ശേഷമാണ്. യോഗ്യത പരിഷ്‌കരണം മൂലവും ഭിന്നശേഷിക്കാരുടെ സംവരണ അടിസ്ഥാനത്തിെൻറ പേരിലുമായി വീണ്ടും മാസങ്ങള്‍ നിയമനം സ്തംഭിച്ചു. 2016--17 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിരമിക്കല്‍ നടന്നത് കഴിഞ്ഞ ഏതാനും മാസങ്ങളിലാണ്. വിവിധ വകുപ്പുകളില്‍ പ്രമോഷനും നടക്കുന്നുണ്ട്. എന്നാല്‍, ഇതിനനുസരിച്ചുള്ള ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ വിവിധ വകുപ്പുകളില്‍നിന്നും യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story