Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 10:29 AM IST Updated On
date_range 7 Oct 2017 10:29 AM ISTബി.ജെ.പി ഭീഷണിയായി നിൽക്കേണ്ടത് സി.പി.എമ്മിെൻറ ആവശ്യം ^ഷിബു ബേബിജോൺ
text_fieldsbookmark_border
ബി.ജെ.പി ഭീഷണിയായി നിൽക്കേണ്ടത് സി.പി.എമ്മിെൻറ ആവശ്യം -ഷിബു ബേബിജോൺ മരട്: ബി.ജെ.പി ഒരു ഭീഷണിയായി കേരളത്തിൽ നിൽക്കേണ്ടത് സി.പി.എമ്മിെൻറ ആവശ്യമാണെന്ന് ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ഷിബു ബേബിജോൺ. യു.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെങ്കിലും പിടിച്ചുനിൽക്കാൻ ന്യൂനപക്ഷ രാഷ്ട്രീയം ഉപയോഗിക്കുകയാണ് സി.പി.എം. യു.ഡി.എഫ് ഭരണകാലത്ത് സംഘ്പരിവാറിെൻറ ഒരു തേർവാഴ്ചയും സംസ്ഥാനത്ത് നടന്നില്ല. സംസ്ഥാന താൽപര്യത്തിന് പിണറായി എന്താണ് ആവശ്യപ്പെടുന്നതും മോദി എന്താണ് ചെയ്യുന്നതെന്നും അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും ചെറുകിട വ്യവസായങ്ങളെ മോദി തകർത്തു. സാധാരണക്കാരെൻറ വീട്ടിൽനിന്ന് ഇനി ഒരു കുട്ടിപോലും മെഡിക്കൽ കോളജിെൻറ പടി കയറില്ലെന്ന് പിണറായി ഉറപ്പിച്ചു. മദ്യമുതലാളിമാർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. വി.എം. സുധീരൻ, വി.ഡി സതീശൻ എം.എൽ.എ, എൻ. വേണുഗോപാൽ, വി.ജെ. പൗലോസ്, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, യു.ഡി.എഫ് നേതാക്കളായ എം.ഒ. ജോൺ, വിൻെസൻറ് ജോസഫ്, വൈ.എസ്.എം അഹമ്മദ്, എസ്. റെജി കുമാർ എന്നിവർ സംസാരിച്ചു. ----------------------------------- ചിത്രം : es4 metrovaartha-- വൈറ്റിലയിൽ യു.ഡി.എഫ് രാപ്പകൽ സമരത്തിെൻറ സമാപന സമ്മേളനം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story