Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:35 AM GMT Updated On
date_range 28 Nov 2017 5:35 AM GMTവരട്ടാർ നവീകരണം അവസാനഘട്ടത്തിൽ; പ്രവർത്തനം തടസ്സപ്പെടുത്താൻ കൈയേറ്റക്കാർ
text_fieldsbookmark_border
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിലെ മുളന്തോടായ പഴയ വരട്ടാർ നവീകരണം പൂർത്തിയാക്കാൻ പത്തുശതമാനം ജോലി മാത്രം ബാക്കിനിൽേക്ക, പ്രവർത്തനം തടസ്സപ്പെടുത്തുന്നു. കൈയേറ്റക്കാരും അവരുടെ പിണിയാളുകളും നിർമാണത്തിന് മാർഗതടസ്സം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് തോടിെൻറ പുനരുദ്ധാരണത്തിനായി കൊണ്ടുവന്ന എക്സ്കവേറ്റർ തടഞ്ഞ് ഓപറേറ്റർ അടക്കമുള്ള ജോലിക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നു. വർഷങ്ങളായി കൈയേറ്റക്കാരുടെ പിടിയിലായിരുന്ന വരട്ടാറിെൻറ കൈവഴിയായ മുളന്തോട് നീരൊഴുക്ക് നിലച്ച് മലിനീകരിക്കപ്പെട്ടിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ സജി ചെറിയാെൻറ നേതൃത്വത്തിൽ തോടിെൻറ നവീകരണ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയും ത്രിതല പഞ്ചായത്തും ഇറിഗേഷൻ വകുപ്പും ഉൾെപ്പടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിന്തുണയും സഹകരണത്തോടെയും നാട്ടുകൂട്ടം ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഒന്നാംഘട്ടമായി തോടിെൻറ ഇരുവശവും പടർന്ന് പന്തലിച്ചുനിന്ന മരങ്ങൾ വെട്ടിമാറ്റുകയും മാർഗതടസ്സങ്ങൾ നീക്കംചെയ്യുകയും ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. അതേസമയം, തോടിന് കുറുകെ മുമ്പ് അശാസ്ത്രീയമായി നിർമിച്ച പൊതുവഴി പൊളിച്ചുനീക്കി യഥാസ്ഥാനത്ത് കലുങ്ക് നിർമിക്കാനും യോഗം തീരുമാനിച്ചിരുന്നു. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരവെയാണ് കലുങ്ക് നിർമാണം പ്രദേശത്തുള്ള ചിലർ അട്ടിമറിച്ചത്. തുടർന്ന് കരുണ പാലിയേറ്റിവ് ആൻഡ് കെയർ യൂനിറ്റ് ചെയർമാെൻറ ഇടപെടലിലൂടെ പൊതുവഴിയിൽ പൈപ്പ് സ്ഥാപിച്ച് നീരൊഴുക്ക് സാധ്യമാക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് നാല് പൈപ്പുകൾ പൊതുവഴിക്കുവേണ്ടി അനുവദിച്ചു. പ്രസ്തുത പൈപ്പ് ഇടാനായി എക്സ്കവേറ്ററുമായി എത്തിയപ്പോഴാണ് സാമൂഹികവിരുദ്ധരെ കൂട്ടുപിടിച്ച് തോട് കൈയേറ്റക്കാരിൽ ഒരു വിഭാഗം ഭീഷണി മുഴക്കി രംഗത്തെത്തിയത്. പൊതുവഴി അടക്കം തോടിനുകുറുകെ മറ്റൊരു പ്രധാന കൈയേറ്റം ഇനിയും നീക്കേണ്ടതായി ഉണ്ട്. അതേസമയം, മുളന്തോട് വികസന കാര്യത്തിൽ എന്തെല്ലാം തടസ്സം നേരിട്ടാലും അതിനെ നിയമപരമായി നേരിടുമെന്നും ലക്ഷ്യം പൂർത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുമെന്നും കരുണ പാലിയേറ്റിവ് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. കൈയേറ്റക്കാർക്ക് ചില പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിന്തുണ നൽകുന്നതായും പരാതി ഉയരുന്നുണ്ട്. വൈ.എം.സി.എ നേതൃസംഗമം മാവേലിക്കര: വൈ.എം.സി.എ ചെങ്ങന്നൂര്‍ സബ് റീജ്യൺ നേതൃസംഗമം ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു ഉദ്ഘാടനം ചെയ്തു. സബ് റീജ്യൺ ചെയര്‍മാന്‍ സണ്ണി കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം ഡോ. തോമസ് മാത്യു കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. പി.എം. ജേക്കബ്, രാജന്‍ എബ്രഹാം, സാബു പരിമണം, ബിജു വര്‍ഗീസ്, ജോസ് ചീക്കന്‍പാറ, പി.കെ. സൈമണ്‍, പി.വി. ചെറിയന്‍, തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വൈദ്യുതി മുടങ്ങും ആലപ്പുഴ: സൗത്ത് സെക്ഷന് കീഴിലെ കണിയാകുളം, ..........സുരേന്ദ്രൻ......... എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ടച്ചിങ്വെട്ട് നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.
Next Story